Skip to main content

അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

പിന്നോക്കാവസ്ഥയിലുളള പട്ടികജാതി കോളനികളെ ദത്തെടുത്ത് പരിപാലിക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഒരു കോടി രൂപ ചിലവില്‍ കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം. കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞെടുത്ത പട്ടികജാതി കോളനികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
നിലവില്‍ പത്ത് കോളനികള്‍ക്കാണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തെരഞ്ഞെടുത്ത കോളനികളില്‍ റോഡ്, ശൗചാലയം, കിണര്‍, ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പദ്ധതി മുഖേന നടത്തും. നിലവിലുളള സൗകര്യങ്ങളുടെ നവീകരണങ്ങള്‍ക്കും ഫണ്ട് ഉപയോഗിക്കും. ധര്‍മ്മടം അംബേദ്കര്‍ കോളനി, പളളിപ്രം, അവേര, പുഞ്ചവയല്‍, വെടിയപ്പന്‍ചാല്‍, കോറളായി, മാടക്കാം പൊയില്‍, കാരന്താട്, അത്താഴക്കുന്ന്, മുണ്ടയാട് എന്നീ കോളനികളെയാണ് ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ നിന്നു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ജില്ലയ്ക്ക് അനുവദിച്ച തുകയുടെ 96 ശതമാനവും വിവിധ പദ്ധികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ചിട്ടുള്ളത്. കോര്‍പ്പസ് ഫണ്ട് ഇനത്തില്‍ സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചിട്ടുളളത് കണ്ണൂര്‍ ജില്ലയിലാണ്.
പട്ടികജാതി വികസന വകുപ്പ് 2016-17 പദ്ധതി വര്‍ഷത്തില്‍ പട്ടികജാതിക്കാരുടെ സാമ്പത്തികവും, സാമൂഹികവും, വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിട്ടുണ്ട്. ഇവ നടപ്പിലാക്കുന്നതിനായി അനുവദിച്ച 24.67 കോടി രൂപയില്‍ 23.65 കോടി രൂപ ചെലവഴിച്ചു.
പ്രത്യേക കേന്ദ്ര സഹായ പദ്ധതി ഇനത്തില്‍ അനുവദിച്ച 22.5 ലക്ഷം രൂപ വിനിയോഗിച്ച്് പട്ടിക ജാതിയില്‍പ്പെട്ട യുവാക്കള്‍ക്കായി പ്രത്യേക വൈദഗ്ധ്യം ആവശ്യമുളള തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനും, ജില്ലയിലെ തനത് കലകള്‍  പ്രോത്സാഹിപ്പിക്കുന്നതിനുമുളള പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കൂടാതെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അയ്യങ്കാളി ടാലന്റ് സേര്‍ച്ച് പരീക്ഷകള്‍ നടത്തി സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നു. വിദേശത്ത് തൊഴില്‍ തേടുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ വരെ സഹായവും നല്‍കുന്നുണ്ട്.
ഉത്തരമേഖല റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ എം സുനില്‍, ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) ബേബി കാസ്‌ട്രോ എ എന്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എം മനോജ്, അസിസ്റ്റന്റ് ലബര്‍ ഓഫീസര്‍മാരായ സി സി രാമചന്ദ്രന്‍, രാജലക്ഷ്മി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

date