Skip to main content

വെള്ളപ്പൊക്കം: ചെങ്ങന്നൂർ, എടത്വ സബ് ട്രഷറികളുടെ പ്രവർത്തനം ക്രമീകരിച്ചു 

ആലപ്പുഴ: വെള്ളപ്പൊക്കത്തെത്തുടർന്ന് ചെങ്ങന്നൂർ, എടത്വ സബ് ട്രഷറികളുടെ പ്രവർത്തനം ക്രമീകരിച്ചു. ചെങ്ങന്നൂർ സബ് ട്രഷറിയുടെ പ്രവർത്തനം നൂറനാട് സബ് ട്രഷറിയിലേക്ക് മാറ്റി (ഫോൺ: 9496000079) എടത്വ സബ് ട്രഷറിയുടെ പ്രവർത്തനം അമ്പലപ്പുഴ സബ് ട്രഷറിലേക്ക് മാറ്റി(ഫോൺ: 9496000082). ഓണവുമായി ബന്ധപ്പെട്ട ബില്ലുകൾ പ്രസ്തുത ട്രഷറികളിൽ നിന്നും മാറാവുന്നതാണെന്ന് ജില്ല ട്രഷറി ഓഫീസർ അറിയിച്ചു.

വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും

ആലപ്പുഴ: വാട്ട്സ്സ ആപ്പിലും ഫെസ്ബുക്കിലും വെള്ളപ്പൊക്ക ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ നൽകുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വാട്ട്‌സ് ആപ്പിൽ ലഭിച്ച പല സന്ദേശങ്ങളും മറ്റും  അന്വേഷിച്ച് സ്ഥലത്ത് എത്തിയപ്പോൾ ഒന്നും കണ്ടെത്താനായില്ല. ഇത് ദുരിതാശ്വാസപ്രവർത്തനത്തിലേർപ്പെടുന്നവരുടെ വിലപ്പെട്ട സമയം കളയുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും സന്ദേശങ്ങളും  പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 

തോട്ടപ്പള്ളി സ്പിൽവേ;ഷട്ടറിന്റെ ഉയരം കൂട്ടി ഒഴുക്ക് വർധിപ്പിച്ചു

 

ആലപ്പുഴ: ജില്ലയിലെ ജലനിരപ്പ് താഴ്ത്തുകയെന്ന ലക്ഷ്യത്തോടെ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറിന്റെ ഉയരം ഇറിഗേഷൻ വകുപ്പ്  വർധിപ്പിച്ചു. കൂടുതൽ വെള്ളം കടലിലേക്ക് ഒഴുകുന്നതിനാണിത്.തോട്ടപ്പള്ളി പൊഴിയുടെ  ആഴം കൂട്ടുകയും വീതി പരമാവധി വർധിപ്പിക്കുകയും ചെയ്തു.  മണ്ണുമാന്തിയും ഡ്രഡിജറും ഉപയോഗിച്ച് രണ്ടുദിവസമായി പൊഴിയുടെ ആഴം കൂട്ടുന്ന ജോലികൾ തുടർന്നുവരുന്നതായി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ഹരൺബാബു അറിയിച്ചു.

ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പ് നടത്തി

ആലപ്പുഴ:പുതുതായി ആലപ്പുഴ ആരംഭിച്ച മെഡിക്കൽ ക്യാമ്പുകളിൽ ജില്ലാ ഹോമിയോപ്പതി വകുപ്പിൻരെ ആഭിമുഖ്യത്തിൽ ഇന്നലെ മെഡിക്കൽ ക്യാമ്പ് നടത്തി. എസ്.ഡി.വി.സെൻട്രൽ സ്‌കൂൾ, ഗേൾസ് സ്‌കൂൾ, അമ്പലപ്പുഴ ഗവൺമെന്റ് കോളജ്, സെൻര് ആന്റണീസ് എന്നിവിടങ്ങളിലാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ ജില്ലാ ആശുപത്രിയിൽനിന്നുള്ളവരുൾപ്പടെ  ഏഴു ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. പരിശോധനയും മരുന്നുവിതരണവും നടത്തി.

കൺട്രോൾ റൂമിൽ ഒരു തവണ മാത്രം വിളിക്കാൻ ശ്രമിക്കുക

 

കണ്‌ട്രോൾ റൂമിൽ ഒരുതവണ മാത്രം വിളിച്ച് പരാതി ബോധിപ്പിക്കാൻ ശ്രമിക്കാൻ ജനങ്ങളോട്  സബ് കലക്ടർ . എല്ലാവരുടെയും ഫോൺ കണക്റ്റ് ചെയ്യുവാനുള്ള സൗകരം ഒരുക്കുവാനും രക്ഷാപ്രവർത്തനം വേഗത്തിലാക്കുവാനും ഇത് സഹായകരമാകും.ഒരേ പരാതി തന്നെ ഒരുപാട് തവണ ലഭിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഒരിക്കൽ പരാതി ബോധിപ്പിച്ചാൽ 20 മിനിറ്റിനു ശേഷം മാത്രം കണ്ട്രോൾ റൂമുമായി ബന്ധപ്പെട്ട് നില അന്വേഷിക്കൻ ശ്രമിക്കുന്നതാവും നല്ലത്.  ആലപ്പുഴ കണ്ട്രോൾ റൂം ഫോൺ നമ്പർ 0477 2238630,2243721എന്നീ നമ്പറുകളിലും ജില്ലയുടെ എസ് റ്റി ഡി കോഡിനൊപ്പം 1077 എന്ന നമ്പറിലും വിളിക്കാം.

date