Skip to main content
രക്ഷാപ്രവർത്തിന് മുന്നിൽ നിന്ന് മൽസ്യ തൊഴിലാളികളും 

രക്ഷാപ്രവർത്തിന് മുന്നിൽ നിന്ന് മൽസ്യ തൊഴിലാളികളും 

   ആലപ്പുഴ: ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തത്തിൽ സർക്കാരിന്  ഒപ്പം നിന്ന് മൽസ്യ തൊഴിലാളികളും. ദുരന്തമുഖങ്ങളിൽ ഇപ്പോൾ കൂടുതലായി രക്ഷാപ്രവർത്തനത്തിൽ നിൽക്കുന്നത് ഇവരാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നുമുള്ളവർ ഒരേമനസോടെ നടത്തുന്ന രക്ഷാപ്രവർത്തനം സമാനതകളില്ലാത്തതാണ്. എൺപതോളം   മൽസ്യബന്ധന ബോട്ടുകളിലായി നാനൂറോളം  മൽസ്യ തൊഴിലാളികളാണ് രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. 
    ദുരന്തം ഉണ്ടായതു മുതൽ ജില്ല ഭരണകൂടത്തിന്റെ ആവശ്യം വന്നതോടെ ചെത്തി, പുന്നപ്ര എന്നിവടങ്ങളിൽ കയ്യിലുണ്ടായിരുന്ന ബോട്ടുകളുമായി സംഘടനകളും മതസ്ഥാപനങ്ങളും മുന്നോട്ടുവരികയായിരുന്നു. ഇതിനിടെ അഗ്‌നിരക്ഷ സേനയും അഞ്ചോളം വള്ളങ്ങൾ ദുരന്തമുഖത്തേക്ക് അയച്ചു. വലിയ വള്ളങ്ങൾ പോകുതിനേക്കാൾ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുമെന്നതിനാൽ ആദ്യ ദിവസം തന്നെ ഇവരുടെ സേവനം അവശ്യമായി മാറി. 
    ചെറുവള്ളങ്ങൾ ലോറികളിൽ എത്തിച്ചാണ് രക്ഷാപ്രവർത്തനം. ഭക്ഷണം പോലും കഴിക്കാതെയാണ് പലരും മുഴുവൻ സമയവും ജനങ്ങളെ രക്ഷിക്കാൻ രംഗത്തുള്ളത്. ദേശീയ ദുരന്ത പ്രതികരണ സേന പകച്ചുനിന്നയിടത്തുപോലും മറ്റൊരു സുരക്ഷമുമൊരുക്കവുമില്ലാതെ അക്ഷീണപ്രയത്നമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായത്. ഇവരുടെ പരിചയ സമ്പത്ത് ദുരന്തലഘൂകരണത്തിൽ വലിയൊരളവോളം ഗുണം ചെയ്തു. ഉൾനാടൻ പ്രദേശങ്ങളിൽ  ഇവരുടെ പ്രവർത്തനം ഏറെ ഗുണമായി. 
    കഴിഞ്ഞ മൂന്നു ദിവസമായി ഇവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു വരുന്നു. വളരെ ഒഴുക്കുള്ള പ്രദേശങ്ങളിൽ പോലും ഇവരുടെ പ്രവർത്തനം വളരെ സഹായകമായി. സ്വന്തം ചെലവിൽ ഇന്ധനം നിറച്ചാണ് പലരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്. രക്ഷാപ്രവർത്തനത്തിനൊപ്പം കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ എന്നിവ ക്യാമ്പുകളിൽ എത്തിക്കുതിനും ഇവർ മുന്നിൽ നിൽക്കുന്നു. മന്ത്രി ജി.സുധാകരൻ അവലോകനയോഗത്തിൽ ഇവരുടെ പ്രവർത്തനം എടുത്തുപറയുകയും ചെയ്തു. കളക്ട്രേറ്റിലെത്തി രജിസ്റ്റർ ചെയ്തിട്ടാണ് കുറേ വള്ളങ്ങൾ പോയത്.എന്നാൽ ഇതല്ലാതെ പലഭാഗങ്ങളിൽ നിന്നും സ്വമേധയാ പ്രവർത്തനത്തിനെത്തിയവരുമുണ്ട്. 

date