Skip to main content

കുട്ടനാടിലെ കാലികൾക്ക്  തീറ്റയും ചികിൽസയുമൊരുക്കി മൃഗസംരക്ഷണ വകുപ്പ്

പമ്പിങ് സബ്‌സിഡി: വിതരണം;

കരാറുകാർ രേഖകൾ ഹാജരാക്കണം

 

ആലപ്പുഴ: പുഞ്ച സ്‌പെഷൽ ഓഫീസിൽ പമ്പിങ് സ്ബസിഡി  വിതരണം ചെയ്യുന്നതിനായി പാടശേഖര പമ്പിങ് കരാറുകാർ  രേഖകൾ ഹാജരാക്കണം. കഴിഞ്ഞ മാർച്ച്  വരെ ബി ഫാറം സമർപ്പിച്ചിട്ടുള്ള കരാറുകർ, കരാർ, പാൻകാർഡ് ,  ബാങ്ക് പാസ് ബുക്ക് എന്നിവ ഓഗസ്റ്റ് 31ന് മുമ്പ് ഹാജരാക്കി പണം കൈപ്പറ്റണമെന്ന്  പുഞ്ച സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു

(പി.എൻ.എ 2396/2018)

 

 

 

ആലപ്പുഴ: കുട്ടനാടിന്റെ അടുത്ത ദൗത്യം എന്ന നിലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടൽ. ഉടമകൾ വീട് വീട്ടപ്പോൾ അനാഥരായ കാലികൾക്കും മൃഗങ്ങൾക്കും ഭക്ഷണവും സംരക്ഷണവുമായി മൃഗസംരക്ഷണ വകുപ്പിന്റെ 10 സംഘങ്ങൾ കർമനിരതരാണ്. കുട്ടനാട് താലൂക്കിലെ വൈശ്യംഭാഗം ചതുർഥ്യാകരി, ചെമ്പുപുറം, കൈനകരി, ചേറ്റുപുറം, പുളിങ്കുന്ന്, മങ്കൊമ്പ്, തകഴി, ചെക്കിടിനാട് എന്നിവിടങ്ങളിലുള്ള 556 കന്നുകാലികൾക്ക് ആവശ്യമായ തീറ്റയും 52 കന്നുകാലികൾക്ക് ചികിത്സയും നൽകി.

 മഴക്കെടുതിക്ക് ശേഷം വളർത്തുമൃഗങ്ങളെ ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങൾക്കെതിരെ വകുപ്പ് ചികിൽസയും ഒരുക്കിയിട്ടുണ്ട്. അകിടുവീക്കം, കുളമ്പുരോഗം, കുരലടപ്പൻ, ടെറ്റനസ്, ആട് വസന്ത, എന്ററോടോക്‌സിമിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയക്ക് സാധ്യതയുണ്ട്.  അകിടുവീക്കം മാരകമായ രോഗമാണ്. രോഗത്തിന്റെ ലക്ഷണങ്ങൾ അകിടിനും പാലിനും വരുന്ന മാറ്റം, അകിടിൽ തടിപ്പ്, കല്ലിപ്പ്, ചുടും നിറമാറ്റവും, ഉൽപാദനത്തിൽ പെട്ടെന്നുള്ള  കുറവ്, പാലിന്റെ നിറത്തിലും കട്ടിയിലും ഉള്ള മാറ്റം, തിളപ്പിക്കുമ്പോൾ പിരിഞ്ഞുപോകൽ എന്നിവയാണ്. ലക്ഷണം പ്രകടിപ്പിച്ചാൽ ഒട്ടും താമസിയാതെ ഡോക്ടറുടെ സേവനം തേടണമെന്ന് അധികൃതർ വ്യക്തമാക്കി.

ഈ ലക്ഷണം ഇല്ലെങ്കിലും എല്ലാ പശുക്കളുടെയും പാൽ സി.എം.ടി ടെസ്റ്റിന് വിധേയമാക്കണം. കുളമ്പുരോഗങ്ങൾ ഉൾപ്പെടെ മറ്റു രോഗങ്ങൾ പിടിപെടാതിരിക്കാൻ പ്രതിരോധ കുത്തിവയ്പ് നൽകുകയും മൃഗങ്ങളെ ഈർപ്പം ഇല്ലാത്തിടത്തു നിർത്തി തോർത്തികൊടുക്കയും ചെയ്യണം. തൊഴുത്തിലേക്ക് മഴചാറ്റ് അടിക്കാതെ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം.

 കുളമ്പുരോഗങ്ങൾക്ക് ഉരുക്കളുടെ കാലുകൾ ആഴ്ചയിൽ രണ്ടു തവണയെങ്കിലും അഞ്ചു ശതമാനം തുരിശ് ലായനിയിൽ 20 മിനിറ്റ് മുക്കിവയ്ക്കണം. മുറിവുകളിൽ ഈച്ച വന്നിരുന്ന് അണുബാധ ഉണ്ടാകുന്നത് ഒഴിവാക്കാൻ  കാലുകളിൽ, കുളമ്പുകളോടു ചേർന്ന് വേപ്പെണ്ണയോ, ഈച്ചയെ അകറ്റി നിർത്താനുള്ള ലേപനങ്ങളോ പുരട്ടണം. കൂടാതെ കന്നുകാലികൾക്ക് ശുദ്ധജലം നൽകണം. കന്നുകാലികൾക്ക് പുല്ലോ, വയ്ക്കലോ ഒന്നു രണ്ട്  ദിവസം നൽകിയതിന് ശേഷം മാത്രമേ കാലിത്തീറ്റ പോലുള്ള ആഹാരങ്ങൾ നൽകാവുവെന്ന് വകുപ്പ് പറയുന്നു.

സാന്ദ്ര ആഹാരങ്ങൾ നൽകി തുടങ്ങുമ്പോൾ ദിവസം രണ്ട് സ്പുൺ വീതം അപ്പക്കാരം തീറ്റയിൽ ചേർത്ത് നൽകുന്നത് അഭികാമ്യമാണ്. ധാതുലവണ മിശ്രിതം നൽകിയാൽ രോഗ പ്രതിരോധ ശക്തിയും ഉൽപാദന ക്ഷമതയും ഉണ്ടാകുമെന്ന് വെറ്ററിനറി സൂപ്രണ്ട് അറിയിച്ചു. വെറ്റിനറി സീനിയർ സൂപ്രണ്ട് ഡോ. ബീന ദിവാകറിന്റെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർമാരായ ഡോ. വിവേക്, ഡോ. അനീഷ് ബഷീർ, ഡോ. സംഗീത് നാരായണൻ  ഡോ. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

 

(പി.എൻ.എ 2397/2018)

 

date