Skip to main content

റേഷന്‍ വിതരണം: ജില്ലയില്‍  3981 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു നീല, വെള്ള കാര്‍ഡുടമകള്‍ക്ക് അഞ്ച് കിലോ അരി അധികം ലഭിക്കും

 

ജില്ലയിലെ കാര്‍ഡുടമകള്‍ക്ക് സെപ്തംബര്‍ മാസം വിതരണം ചെയ്യുന്നതിന് 3981 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു. 3450 മെ.ടണ്‍ അരിയും 531 മെ.ടണ്‍ ഗോതമ്പുമാണ് അനുവദിച്ചിട്ടുള്ളത്. എഎവൈ വിഭാഗത്തില്‍പ്പെട്ട മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ഒന്നിന് 30 കി.അരിയും അഞ്ച് കി.ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും. മുന്‍ഗണനാ ഇതര നോണ്‍സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട നീലകാര്‍ഡ് ഉടമകള്‍ക്ക് ഓരോ അംഗത്തിനും മൂന്ന് രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും മുന്‍ഗണനാഇതര നോണ്‍ സബ്‌സിഡി വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡൊന്നിന് 9.90 രൂപ നിരക്കില്‍ മൂന്ന് കിലോ അരിയും ലഭിക്കും. മുന്‍ഗണനാ ഇതര സബ്‌സിഡി കാര്‍ഡുകള്‍ക്ക് പരമാവധി മൂന്ന് കിലോ ആട്ട ലഭ്യതയനുസരിച്ച് 16 രൂപ നിരക്കില്‍ ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ളവര്‍ക്ക് കാര്‍ഡൊന്നിന് അരലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് കാര്‍ഡൊന്നിന് നാല് ലിറ്ററും മണ്ണെണ്ണ 29 രൂപ നിരക്കില്‍ ലഭിക്കും. 

ഇതിന് പുറമേ ജില്ലയിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അധികമായി 4127 മെ.ടണ്‍ അരി ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇത് ജില്ലയിലെ മുന്‍ഗണനാ ഇതര വിഭാഗത്തില്‍പ്പെട്ട നീല, വെളളകാര്‍ഡ് ഉടമകള്‍ക്ക് കി.ഗ്രാമിന് ഒരു രൂപ നിരക്കില്‍ അഞ്ച് കിലോഗ്രാം വീതം നല്‍കും. തോട്ടം തൊഴിലാളികളുടെ ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് 15 കിലോ പുഴുക്കലരിയും സൗജന്യമായി ലഭിക്കും.                   (പിഎന്‍പി 3008/18)

date