Skip to main content

ലോകസഭ തെരഞ്ഞെടുപ്പ് : ജില്ലയില്‍ ഇതുവരെ എത്തിയത് 1705 പോസ്റ്റല്‍ വോട്ടുകള്‍

 

ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ ശേഷിക്കെ ജില്ലയില്‍ 1705  പോസ്റ്റല്‍ വോട്ടുകള്‍ എത്തി. 611 സൈനികരുടെ സര്‍വ്വീസ് വോട്ടും 1094 സര്‍ക്കാര്‍ ജീവനക്കാരുടെ പോസ്റ്റല്‍ വോട്ടുകളുമാണ് ഇതുവരെ ജില്ലാ വരണാധികാരിക്കു മുന്‍പാകെ എത്തിയിട്ടുള്ളത്. ജില്ലയിലെ ആകെ 1061 സര്‍വ്വീസ് വോട്ടുകളുണാള്ളുത്. ഇതില്‍ മലപ്പുറത്ത് 666 വോട്ടുകളും പൊന്നാനിയില്‍ 395 വോട്ടുകളുമാണ്. ഇതില്‍ 228 വോട്ടുകള്‍ മലപ്പുറം മണ്ഡലത്തിലും 383 എണ്ണം പൊന്നാനി മണ്ഡലത്തിലേതുമാണ് തിരിച്ചെത്തിയത്.  
മലപ്പുറം പൊന്നാനി മണ്ഡലങ്ങളില്‍ നിന്നായി ലഭിക്കേണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ 2834 പോസ്റ്റല്‍ വോട്ടുകളില്‍ 1094 എണ്ണമാണ് ലഭിച്ചത്. മലപ്പുറം മണ്ഡലത്തിലെ ആകെ 1856 പോസ്റ്റല്‍ വോട്ടുകളില്‍ 767 വോട്ടുകളും പൊന്നാനി മണ്ഡലത്തിലെ 978 പോസ്റ്റല്‍ വോട്ടുകളില്‍ 327 എണ്ണവുമാണ് ഇതുവരെയായി ലഭിച്ചത്. പോസ്റ്റല്‍ ബാലറ്റ് മെയ് 23 ന് രാവിലെ എട്ട് മണി വരെയാണ് ജില്ലാ വരണാധികാരി സ്വീകരിക്കുക. വിവിധ കാരണങ്ങളാളാല്‍ 31 പോസ്റ്റല്‍ ബാലറ്റുകള്‍ കക്ഷികള്‍ വേടിക്കാത്തതുകൊണ്ടോ നിരസിച്ചതുകൊണ്ടും തിരിച്ചെത്തിയിട്ടുണ്ട്.
വരണാധികാരിയുടെയോ ഉപവരണാധികരായുടെയോ ഓഫീസുകളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വിതരണ കേന്ദ്രത്തിലെ സൗകര്യം ഉപയോഗിക്കുകയോ താപാല്‍ മാര്‍ഗം അയക്കുകയോ ചെയ്യാം. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്കാണ് തപാല്‍ വകുപ്പ് പോസ്റ്റല്‍ ബാലറ്റ് ജില്ലാ വരണാധികാരിക്ക് എത്തിക്കുക. ദിവസവും ഇത് എണ്ണി തിട്ടപ്പെടുത്തി കമ്മീഷനെ അറിയിക്കും. ഇവ നിരീക്ഷിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും സൗകര്യമൊരുക്കുകയും ചെയ്യും.

 

date