Skip to main content

പ്രളയാനന്തര പുനഃനിര്‍മാണം - ജില്ലയ്ക്ക് 50 കോടി രൂപ കൂടി അനുവദിച്ചു

 

കൊച്ചി - പ്രളയത്തില്‍ കേടുവന്ന വീടുകളുടെ പുനഃനിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ കൂടി ജില്ലയ്ക്ക് അനുവദിച്ചു. കഴിഞ്ഞ ജൂണില്‍ ലഭിച്ച അപ്പീലുകള്‍ പരിശോധിച്ച് തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്കാണ് ഈ തുക നാശനഷ്ടത്തിന്‍റെ തോതനുസരിച്ചുള്ള മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുക. ഇതോടെ ജില്ലയിലെ അര്‍ഹരായ എല്ലാ പ്രളയബാധിതര്‍ക്കും സര്‍ക്കാരിന്‍റെ സഹായമെത്തിക്കാനാകും.

 

ജില്ലാ കളക്ടര്‍ എസ്. സുഹാസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും തുക അനുവദിച്ച് ഉത്തരവായത്. തുക ലഭിക്കുന്ന മുറയ്ക്ക് തഹസില്‍ദാര്‍മാര്‍ വഴി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും.

 

date