Skip to main content
ജോസഫ് ചാക്കോയ്ക്ക് നഷ്ടപരിഹാരം അനുവദിച്ചുള്ള ഉത്തരവ് മന്ത്രി അഡ്വ കെ. രാജു കൈമാറുന്നു.

വനംമന്ത്രി ഇടപെട്ടു: നിരസിച്ച അപേക്ഷയിൽമേൽ ഉടനടി പരിഹാരം

 

ഇ-ഡിസ്ട്രിക്ട് മുഖേന

അപേക്ഷിച്ചില്ല

എന്ന കാരണം മൂലം

ആദ്യം നിരസിച്ച അപേക്ഷയിൻമേൽ ഉടനടി പരിഹാരം.

 വനം വകുപ്പ് സംഘടിപ്പിച്ച ഇടുക്കി ജില്ലാ വനം അദാലത്തായിരുന്നു വേദി. കോട്ടയം ഡിവിഷനിലെ 

നഗരംപാറ റെയ്ഞ്ചിലെ തങ്കമണി സ്വദേശിയായ ജോസഫ് ചാക്കോ എന്ന ജൈവകൃഷി കർഷകനാണ്

മന്ത്രിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന്

വിളനഷ്ടപരിഹാര മായി 2573 രൂപ ഉടനടി ലഭിച്ചത്. ഒറ്റ മുണ്ടും പാളതൊപ്പിയുമണിഞ്ഞാണ് ജോസഫ് ചാക്കോ എത്തിയത്. ആദ്യം നിരസിച്ച  അപേക്ഷയിൻമേൽ

മിനിറ്റുകൾക്കുള്ളിൽ

ധനസഹായം അനുവദിച്ചു കൊണ്ട്

മന്ത്രി ഉത്തരവ് കൈമാറിയത് ഹർഷാരവത്തോടെയാണ്

സദസ്സ് സ്വീകരിച്ചത്.

 

കൈവശാവകാശ

സ്ഥലത്ത്

വന്യജീവി ആക്രമണം മൂലം വിളനാശം സംഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ജോസഫ് ചാക്കോ അപേക്ഷിച്ചിരുന്നു.

എന്നാൽ   ഇ-ഡി(സ്ട്രിക് മുഖേനയുള്ള അപേക്ഷകൾ മാത്രമേ

അദാലത്തിലേക്ക്  ഉൾപ്പെടുത്തിയിരുന്നുള്ളൂ. ആയതിനാൽ ഈ ആവശ്യം പരിഗണിക്കാനാവില്ലെന്ന് അദാലത്തിൽ ഉദ്യോഗസ്ഥർ തീരുമാനമറിയിച്ചു.

ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജോസഫ് ചാക്കോയെ അരികിൽ വിളിച്ച് കാര്യങ്ങൾ 

വനം മന്ത്രി അന്വേഷിക്കുകയും

ചാക്കോയുടെ അപേക്ഷ ഉദ്യോഗസ്ഥർ തന്നെ 

ഇ ഡിസ്ട്രിക്ട് മുഖേന ചെയ്ത് ഉടനടി തീരുമാനമെടുക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു.പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജോസഫ് ചാക്കോയുടെഭൂമിയിൽ പരിശോധന നടത്തി

വന്യജീവി ആക്രമണം മൂലമുള്ള കൃഷി നാശം ബോധ്യപ്പെട്ടപ്പെട്ടിരുന്നതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.

date