Skip to main content

കാലവര്‍ഷം: ജില്ലയില്‍ രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ 30 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു കണ്‍ട്രോള്‍ റൂം തുറന്നു

കാലവര്‍ഷം കനത്തതിനെത്തുടര്‍ന്ന് കണ്ണൂര്‍ താലൂക്കിലെ വിവിധയിടങ്ങളില്‍ 30 ഓളം വീടുകളില്‍ വെള്ളം കയറി. താവക്കരയിലെ 15 വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഇവരെ മാറ്റിപ്പാര്‍പ്പിച്ചു. 10 പേരെ താവക്കര സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കും മറ്റുള്ളവരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. 
കണ്ണൂര്‍ പടന്നത്തോടിന് സമീപം പത്തിലധികം വീടുകളിലും പള്ളിക്കുന്ന് വില്ലേജിലെ നാല് വീടുകളിലും വെള്ളം കയറി. ഇതേ തുടര്‍ന്ന് ഇവിടെയുള്ളവരെ ഗവ. ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കടമ്പൂര്‍ വില്ലേജിലെ ആഡൂരില്‍ ഒരു വീട്ടിലും വെള്ളം കയറി. ഇവരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
തലശ്ശേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു. കപ്പണ പറമ്പില്‍ വി എം ഫാസിലിന്റെ വീടാണ് തകര്‍ന്നത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. അടിയന്തര ഘട്ടങ്ങളിള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. കണ്ണൂര്‍ കലക്ടറേറ്റ് -0497 2713266, 2700645, 1077 (ടോള്‍ഫ്രീ), കണ്ണൂര്‍ താലൂക്ക് -0497 2704969, തളിപ്പറമ്പ് -04602 203142, പയ്യന്നൂര്‍ -04985 204460, തലശ്ശേരി -0490 2343813, ഇരിട്ടി -0490 2494910.
പി എന്‍ സി/2483/2019
 

date