Skip to main content

അതിദാരിദ്ര്യം ഇല്ലാതാകുന്നതിന് പദ്ധതി; പരിശീലനത്തിന് തുടക്കം

കോട്ടയം: അതിദാരിദ്ര്യം ഇല്ലാതാകുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ഉദ്യോഗസ്ഥ തല പരിശീലനത്തിന് ജില്ലയിൽ തുടക്കമായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയിലുള്ള ഏഴു പഞ്ചായത്തുകൾ ഒഴികെ ഉള്ള ജില്ലയിലെ  മുൻസിപ്പൽ പഞ്ചായത്തു സെക്രട്ടറിമാർക്കുള്ള പരിശീലനം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ നിർവഹിച്ചു. പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ അധ്യക്ഷത വഹിച്ചു. കില ഫെസിലിറ്റെറ്റർ ബിന്ദു അജി, കോ-ഓർഡിനേറ്റർ ഡോ. ആന്റോ എന്നിവർ സംസാരിച്ചു. 

തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, നോഡൽ ഓഫീസർമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർമാർ,ജനകീയ സമിതി അംഗങ്ങൾ,കില റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവർക്കുള്ള പരിശീലനത്തിന്റെ ആദ്യഘട്ടമാണിത്.  ജനപങ്കാളിത്തതോടെ ഓരോ വാർഡിലും വിവരങ്ങൾ ശേഖരിക്കും. ഭക്ഷണമില്ലായ്മ, സുരക്ഷിതമായ വാസസ്ഥലമില്ലായ്മ, അടിസ്ഥാന വരുമാനമില്ലായ്മ, ആരോഗ്യപരമായ ദുഃഖസ്ഥിതി എന്നീ ഘടകങ്ങൾ ബാധകമായ അതിദരിദ്ര കുടുംബങ്ങളെയും വിവിധ കാരണങ്ങളാൽ സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ ഉൾപെടുത്താത്തവരെയും അർഹരായ അതിരിദ്രരെയും കണ്ടെത്തും. കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് ഡയറക്ടർ, പ്രോഗ്രാം ഡയറക്ടർ, കില ജില്ലാ ഫെസിലിറ്റേറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്. പഞ്ചായത്ത്, വാർഡ് തലങ്ങളിലും ജനകീയ സമിതി രൂപീകരിക്കും. അർഹരായവരുടെ പട്ടിക പഞ്ചായത്ത് ഗ്രാമസഭകളിൽ പരിശോധിച്ച് അംഗീകാരം നൽകും. നവംബർ 20 വരെ ഏറ്റുമാനൂർചൈതന്യ പാസ്റ്റർ സെന്റർ, ഭരണങ്ങാനം ഓശാന മൗണ്ട് എന്നിവിടങ്ങളിലാണ് പരിശീലനം.

തുടർന്ന് ബ്ലോക്ക് തലത്തിൽ ജനപ്രതിനിധികൾക്കും, ജനകീയ സമിതി അംഗങ്ങൾക്കും പഞ്ചായത്ത് തലത്തിൽ വാർഡ് ജനകീയ സമിതികൾ, ഉദ്യോഗസ്ഥർ ഫെസിലിറ്റേറ്റർമാർ, എന്നിവർക്കും പരിശീലനം നൽകും. നവംബർ 15നകം പരിശീലനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 

 

date