Skip to main content

ഡോ.കെ.കെ. ജോർജ്ജിന്റെ നിര്യാണത്തിൽ മന്ത്രി പി.രാജീവ് അനുശോചിച്ചു

 

ഡോ.കെ.കെ.ജോർജ്ജിന്റെ വിയോഗം  വൈജ്ഞാനിക ലോകത്തിനും കേരളത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് മന്ത്രി പി.രാജീവ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
സാമ്പത്തിക ശാസ്ത്രത്തിൽ തലയെടുപ്പോടെ ഉയർന്നു നിന്ന ഒരു ധൈഷണികാനുഭവം എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു.  കൊച്ചി സർവ്വകലാശാല, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുകയും അവയെ നയിക്കുകയും ചെയ്തതിലൂടെ അദ്ദേഹം വരച്ചിട്ട മാതൃക അന്യാദൃശമാണ്.    കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ, സംസ്ഥാന ധനകാര്യത്തിലെ പ്രവണതകൾ, വികസനത്തിലെ കേരള മാതൃക, വിദ്യാഭ്യാസ മേഖല എന്നിങ്ങനെ ഡോ.ജോർജ്ജിന്റെ കരസ്പർശമേറ്റ ഗവേഷണ മേഖലകളത്രയും നവംനവങ്ങളായ ആശയങ്ങളാൽ സമ്പന്നമാക്കപ്പെട്ടു.

അമേരിക്കയിലെ  മെരിലാൻഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലും സെന്റർ ഫോർ ഫെഡറലിസത്തിലും സീനിയർ ഫുൾബ്രൈറ്റ് ഫെല്ലോ എന്നതു മുതൽ  സംസ്ഥാന എക്സ്പെൻഡിച്ചർ കമ്മീഷൻ അംഗം എന്നതുവരെ അക്കാദമിക്/ഗവേഷണ/ ഭരണ മേഖലകളിൽ അദ്ദേഹം വഹിച്ച പദവികൾ വിസ്താര ഭയത്താൽ സൂചിപ്പിക്കുന്നില്ല.   
വിദ്യാർത്ഥി സംഘടനാ കാലത്താരംഭിക്കുന്നതാണ് ജോർജ്ജ് സാറുമായുള്ള ബന്ധമെന്നും പി.രാജീവ് അനു ശോചനക്കുറിപ്പിൽ പറഞ്ഞു.

date