Skip to main content

ബി.എം. കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ സൗഹൃദം മെച്ചപ്പെടുത്തുന്നതിന് നിരന്തരം പ്രയത്‌നിച്ച നേതാവായിരുന്നു ബി.എം. കുട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 
തിരൂരിൽ ജനിച്ച് പിൽക്കാലത്ത് പാക്കിസ്ഥാനിലേയ്ക്ക് കുടിയേറിയ അദ്ദേഹം പാക്ക് രാഷ്ട്രീയത്തിൽ പ്രമുഖനായി വളർന്നു. പ്രമുഖ പത്രപ്രവർത്തകൻ കൂടിയായ അദ്ദേഹം സമാധാനത്തിനു വേണ്ടിയും വർഗ്ഗീയതയ്ക്ക്  എതിരായും നിശ്ചയദാർഢ്യത്തോടെ പോരാടിയ നേതാവായിരുന്നു. പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുകയും പ്രധാന ചുമതലകൾ നിർവ്വഹിക്കുകയും ചെയ്ത അദ്ദേഹം എന്നും കേരളവുമായി അടുപ്പം പുലർത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.  
പി.എൻ.എക്സ്.3091/19

date