Skip to main content

അഞ്ചു വിമാനങ്ങളില്‍ ജില്ലക്കാരായ 72 പ്രവാസികള്‍കൂടി എത്തി

 

തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി അഞ്ചു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 72 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 41 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 31 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ അഞ്ച് സ്ത്രീകളും 12 പുരുഷന്‍മാരും നാലു കുട്ടികളും ഉള്‍പ്പെടെ 21 പത്തനംതിട്ട ജില്ലക്കാരാണെത്തിയത്. ഇവരില്‍ 15 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും ആറു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

ദോഹ-കൊച്ചി വിമാനത്തില്‍ നാല് സ്ത്രീകളും നാലു പുരുഷന്‍മാരും മൂന്നു കുട്ടികളും ഉള്‍പ്പെടെ ജില്ലക്കാരായ 11 പേരാണ് എത്തിയത്. ഇവരില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററിലും പത്തുപേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 

ബഹ്റിന്‍-കോഴിക്കോട് വിമാനത്തില്‍ ജില്ലക്കാരായ ഒരു സ്ത്രീയും രണ്ടു പുരുഷന്‍മാരും ഉള്‍പ്പെടെ മൂന്നുപേരാണെത്തിയത്. ഇവര്‍ മൂന്നുപേരും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 

ദുബായ്-തിരുവനന്തപുരം വിമാനത്തില്‍ അഞ്ചു സ്ത്രീകളും പത്തു പുരുഷന്‍മാരും ആറു കുട്ടികളും അടക്കം ജില്ലക്കാരായ 21 പേരാണെത്തിയത്. ഇവരില്‍ 15 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ആറുപേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു. 

കുവൈറ്റ്-കൊച്ചി വിമാനത്തില്‍ ഏഴു സ്ത്രീകളും അഞ്ചു പുരുഷന്‍മാരും നാലു കുട്ടികളും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ 16 പേരാണെത്തിയത്. ഇവരില്‍ ഏഴുപേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.  

ഇതുവരെ 98 വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ   1109 പേര്‍ എത്തിയിട്ടുണ്ട്. 

date