Skip to main content

സ്‌ക്വാഡ് പരിശോധന: 52 കേസുകള്‍ക്ക് പിഴയീടാക്കി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 52 കേസുകള്‍ക്ക് പിഴയീടാക്കി.
കൊട്ടാരക്കരയിലെ വിവിധ മേഖലകളില്‍ നടത്തിയ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 23 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 108 കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ എസ്.ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കരുനാഗപ്പള്ളി, കുലശേഖരപുരം, തഴവ, ഓച്ചിറ, പ•ന എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 23  കേസുകളില്‍ പിഴ ഈടാക്കി. 69 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ ബിന്ദുമോള്‍, ബിനോജ്, നൂബിയ ബഷീര്‍, ഹര്‍ഷാദ്, സുമാറാണി, വീണ വിജയന്‍, അജ്മി  എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
തഹസീല്‍ദാര്‍ കെ.ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ കുന്നത്തൂരിലെ പടിഞ്ഞാറേകല്ലട, മൈനാഗപ്പള്ളി, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകള്‍ക്ക് പിഴ ഈടാക്കി. 39 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരത്ത് തഹസീല്‍ദാര്‍ സജി എസ്. കുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജി. ശശി എന്നിവരുടെ നേതൃത്വത്തില്‍  നടത്തിയ പരിശോധനയില്‍ 30 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊല്ലത്ത് തഹസീല്‍ദാര്‍ വിജയന്റെ നേതൃത്വത്തില്‍ നെടുമ്പനയില്‍ നടത്തിയ പരിശോധനയില്‍ 19 കേസുകള്‍ക്ക് താക്കീത് നല്‍കി.
പുനലൂരില്‍ നടത്തിയ  പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍  ഗീത നേതൃത്വം നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1512/2021)
 

date