Skip to main content
പച്ചപ്പ് മണ്ണിനും മനുഷ്യനുമെന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ നിര്‍വ്വഹിക്കുന്നു.

പുഴയോരങ്ങളിലെ പച്ചപ്പ് കാത്തു സൂക്ഷിക്കണം: ജില്ലാ കളക്ടര്‍

 കാലവര്‍ഷക്കെടുതികളില്‍ പുഴകള്‍ കരകവിഞ്ഞുണ്ടാകുന്ന വെള്ളപ്പൊക്കമൊഴിവാക്കാന്‍ പുഴയോരങ്ങളില്‍ പച്ചപ്പ് കാത്ത് സൂക്ഷിക്കണമെന്ന്  ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍പറഞ്ഞു.അടിമാലിയില്‍ ദേവിയാര്‍ പുഴയുടെ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പച്ചപ്പ് മണ്ണിനും മനുഷ്യനുമെന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിമാലി പഞ്ചായത്തും ഹരിതകേരളാ മിഷനും യുഎന്‍ഡിപിയും കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റിയൂട്ടും സംയുക്തമായി ചേര്‍ന്നാണ് ദേവിയാര്‍ പുഴയുടെ തീരങ്ങളില്‍ മുളന്തൈകള്‍ നട്ട് പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.കാലവര്‍ഷക്കെടുതികളില്‍ പുഴയോരം ഇടിയുകയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പഞ്ചായത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.ഒക് ലാന്‍ട്ര സ്‌ക്രിപ്‌ടോറിയ, ഒക് ലാന്‍ട്ര ട്രാവന്‍കോറിക്ക വിഭാഗത്തില്‍പ്പെട്ട 2500 ഓളം മുളന്തൈകള്‍ വരും ദിവസങ്ങളില്‍ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ പിടിപ്പിക്കും.പുഴയോരങ്ങളുടെ സംരക്ഷണത്തിനൊപ്പം തോടുകളില്‍ നാടന്‍ മത്സ്യ സമ്പത്ത് വര്‍ധിക്കുന്നതിനും മുളന്തൈകളുടെ വളര്‍ച്ച സഹായകരമാകും.തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് മുളന്തൈകള്‍ വച്ച് പിടിപ്പിക്കുന്നത്.ജില്ലയിലെ 9 പഞ്ചായത്തുകളിലും എറണാകുളം ജില്ലയിലെ 1 പഞ്ചായത്തിലും പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.അടിമാലിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍, ജെ പി സി  ബിന്‍സി തോമസ്, ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ ജി എസ് മധു, യുന്‍ഡിപി ക്ലസ്റ്റര്‍ കോഡിനേറ്റര്‍ കാര്‍ത്തിക എസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അജേഷ്, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍  ജോസ് സ്‌കറിയ,ജില്ലാ ജിയോളജിസ്റ്റ് അജയകുമാര്‍, ലൈഫ് ജില്ലാ കോഡിനേറ്റര്‍പ്രവീണ്‍, ജനപ്രതിനിധികള്‍, അടിമാലി കാര്‍മ്മല്‍ ഗിരി സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

date