Skip to main content

കൊടുങ്ങല്ലൂർ നഗരസഭയിൽ മെഗാ ക്‌ളീനിംഗ് ഡ്രൈവ്

റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ നഗരസഭയിൽ ദേശീയ പാതയും സംസ്ഥാന പാതയും ജനപങ്കാളിത്തത്തോടെ വ്യത്തിയാക്കുന്ന പ്രവർത്തനം ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായാണ് മെഗാ ക്‌ളീനിങ് ഡ്രൈവ് എന്ന ഈ ശുചീകരണ പ്രവർത്തന പദ്ധതിനടപ്പിലാക്കുന്നത്. കോട്ടപ്പുറം- ചന്തപ്പുര ബൈപ്പാസിന്റെ ഇരുവശങ്ങളിലും വലിച്ചെറിയപ്പെട്ട മാലിന്യം ഉൾപ്പെടെയുള്ളവ ശേഖരിച്ചു. തൃശ്ശൂർ -ഷൊർണ്ണൂർ സംസ്ഥാന പാതയിൽ റോഡിന്റെ ഇരുവശങ്ങളിലുള്ള പ്ലാസ്റ്റിക്കും ശേഖരിച്ചു. ഹെൽത്ത് സൂപ്പർ വൈസർ കെ വി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ഏഴ് ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 67 ഹരിത കർമ്മ സേനാംഗങ്ങൾ, ഇരുപതോളം തൊഴിലാളികൾ, ഡ്രൈവർമാർ ഉൾപ്പെടെ എഴ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മെഗാ ക്‌ളീനിങ്ങ് നടത്തിയത്. ശുചീകരണം ഇന്നും (ജനുവരി 25) തുടരും. ശേഖരിച്ച മാലിന്യം ശുചിത്വമിഷന് കൈമാറും.
കരൂപ്പടന്ന പാലത്തിന് സമീപം മുതൽ ആരംഭിച്ച മെഗാ ക്‌ളീനിംഗ് നഗരസഭചെയർമാൻ കെ ആർജൈത്രൻ ഉദ്ഘാടനം ചെയ്തു. മാലിന്യം റോഡിലേക്കിടുന്ന കെട്ടിട ഉടമകൾക്ക് 10000 രൂപ വീതം പിഴയടക്കാൻ നോട്ടീസ് നൽകിയതായും ഇക്കാര്യത്തിൽ മുഖം നോക്കാതെ കർശന നിലപാടെടുക്കുമെന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ, സി.കെ.രാമനാഥൻ, പി എൻ രാമദാസ്, കൗൺസിലർമാരായ വിനീത, ഇ.സി.അശോകൻ, കവിത എന്നിവർ പ്രസംഗിച്ചു.

date