Skip to main content

പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകനയോഗം സെപ്റ്റംബര്‍ 29 ന് തൃശൂരില്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും പങ്കെടുക്കും

പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍  വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കുന്ന മേഖലാതല അവലോകനയോഗം തൃശൂര്‍ കിഴക്കേക്കോട്ട ലൂര്‍ദ്ദ് പള്ളി ഹാളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 1.30 വരെ നടക്കും. ദാരിദ്ര്യനിര്‍മ്മാര്‍ജനം, ഹില്‍ ഹൈവേ പദ്ധതി, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതികള്‍, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ഹരിത കേരള മിഷന്‍, ലൈഫ് മിഷന്‍, മാലിന്യമുക്തം കേരളം, ആര്‍ദ്രം മിഷന്‍, ജല്‍ ജീവന്‍ മിഷന്‍, സ്മാര്‍ട്ട് അങ്കണവാടി എന്നീ വിഷയങ്ങള്‍ക്ക് പുറമേ ജില്ലയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ കണ്ടെത്തിയ വിഷയങ്ങളും യോഗത്തില്‍ പരിഗണിക്കും. അങ്കണവാടികള്‍, പുനര്‍ഗേഹം പദ്ധതി, ദേശീയപാത ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് ഇതില്‍ പരിഗണിക്കപ്പെടുക. ഇതോടൊപ്പം ജില്ലയുമായി ബന്ധപ്പെട്ട 126 വിഷയങ്ങളും സംസ്ഥാന തലത്തില്‍ പരിഗണിക്കേണ്ട ജില്ലയുമായി ബന്ധപ്പെട്ട 186 വിഷയങ്ങളും ചര്‍ച്ച ചെയ്യും. കൂടുതല്‍ മുന്‍ഗണന ലഭിക്കേണ്ട 29 വിഷയങ്ങളും പുറമേ 70 വിഷയങ്ങളും ചര്‍ച്ചയാകും.
വൈകിട്ട് 3.30 മുതല്‍ അഞ്ചു വരെ പൊലീസ് ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നു ക്രമസമാധാന പ്രശ്‌നങ്ങളും അവലോകനം ചെയ്യും. ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു കൂടുതല്‍ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമാണ് മേഖലാ തല അവലോകന യോഗം. വൈകിട്ട് 3.30 മുതല്‍ അഞ്ചു വരെ പൊലീസ് ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നു ക്രമസമാധാന പ്രശ്‌നങ്ങളും അവലോകനം ചെയ്യും. യോഗത്തില്‍ ജില്ലാ കലക്ടര്‍മാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date