Skip to main content

പൊതുജനങ്ങള്‍ക്ക് ആശ്വാസമായി കലക്ടറുടെ താലൂക്ക് തല അദാലത്ത്

 

പൊതുജനങ്ങള്‍ക്ക് ആശ്വാസമായി ജില്ലാ കലക്ടറുടെ നിലമ്പൂര്‍ താലൂക്ക് പൊതുജന പരാതി പരിഹാര  അദാലത്ത്. നിലമ്പൂര്‍ വ്യാപാര ഭവനില്‍ നടന്ന അദാല്തതില്‍ ആകെ 202 പരാതികളാണ് ലഭിച്ചത്. ഇന്നലെ നേരിട്ട് 202 പരാതികളാണ് ലഭിച്ചത്. പരാതികള്‍ കലക്ടര്‍ തല്‍സമയം തീര്‍പ്പാക്കി. ബാക്കിയുള്ളവ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറി. ഇത്തരം പരാതികളില്‍ പരാതിക്കാര്‍ക്ക് സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിച്ചു മറുപടി നല്‍കണമെന്നു കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഓണ്‍ലൈനായി ലഭിച്ച 27 പരാതികളില്‍ 21 എണ്ണം നേര ത്തെ തീര്‍പ്പാക്കിയിരുന്നു. നിലമ്പൂരില്‍ രണ്ടാമത്തെ അദാലത്താണിത്. നേരത്തെ 2017 ഡിസംബറില്‍ നടന്ന അദാലത്തില്‍ തൊള്ളായിരത്തിലധികം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്നു. ഇത്തവണ അപേക്ഷ 202 ആയി കുറഞ്ഞു. അടുത്ത അദാലത്താവുമ്പോഴേക്ക് പരാതി രഹിത താലൂക്കായി നിലമ്പൂര്‍ മാറുമെന്നു കലക്ടര്‍ പറഞ്ഞു. ഇന്നലെ നടന്ന അദാലത്തില്‍ ഭൂരിഭാഗവും വീട് നിര്‍മ്മാണ സഹായം, വീട് റിപ്പയര്‍, ഭിന്നശേഷിക്കാരുടെ ചികില്‍സാ സഹായം, മുച്ചക്ര വാഹനത്തിനുള്ള അപേക്ഷ, റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്കു മാറ്റല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായ, ബാങ്ക് വായ്പാ ഇളവ്, ജപ്തി നടപടികളില്‍ നിന്നു ഒഴിവാക്കല്‍ തുടങ്ങിയ പരാതികളായിരുന്നു.
നിലവില്‍ സിവില്‍ സ്റ്റേഷനിലുള്‍പ്പെടെ ജില്ലാ ഓഫീസുകളില്‍ നടപ്പാക്കി വരുന്ന ഭിന്ന ശേഷി സൗഹൃദ ഓഫീസ് പദ്ധതി ഉടന്‍ തന്നെ ജില്ലയിലെ മുഴുവന്‍ ഓഫീസുകളിലും വ്യാപിപ്പിക്കുമെന്നു പരാതിക്കു മറുപടിയായി കലക്ടര്‍ പ്രഖ്യാപിച്ചു. വീടിന്റെ സ്ഥല വിസ്തീര്‍ണ്ണം അധികമായതിനാല്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ പെടാതെ പോയ ഭിന്ന ശേഷി കുട്ടിയുടെ കുടുബത്തിന് സര്‍ക്കാര്‍ ചികില്‍സാ സഹായം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകിരിക്കാന്‍ സപ്ലൈ ഓഫീസറോട് നിര്‍ദ്ദേശിച്ചു. നിലമ്പൂര്‍ മുക്കട്ട കരുളായി റോഡില്‍ എല്‍.പി സ്‌കൂളിനു സമീപം അപകടാവസ്ഥയിലായ വന്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനെകുറിച്ചു തീരുമാനമെടുക്കാന്‍ വില്ലേജ് ഓഫീസര്‍ കണ്‍വീനറായ ട്രീ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള ധനസഹായ വിതരണം കാര്യക്ഷമമമല്ലെന്ന പരാതി പരിഹരിക്കാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. 2012 ല്‍ ലേലത്തില്‍ വിളിച്ചു പണമടച്ച തേക്ക് തടി ഇതുവകൃരെ ലഭ്യമായില്ലെന്ന പരതിയില്‍ റവന്യൂ റിക്കവറി വിഭാഗത്തിനോട് അടിയന്തിര നടപടി നിര്‍ദ്ദേശിച്ചു. ചുങ്കത്തറ വെള്ളാരം കുന്നിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മണ്‍ പാത്ര നിര്‍മ്മാണ കമ്പനിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പോരൂര്‍ പഞ്ചാത്തിലെ സമൃദ്ധി ശുദ്ധജല പദ്ധതിയില്‍ നിന്നു കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയില്‍ തീര്‍പ്പാക്കാന്‍ ജലനിധി പ്രേജക്ട് മാനേജറോട് നിര്‍ദ്ദേശിച്ചു. നിലമ്പൂര്‍ നഗരസഭ, മമ്പാട് പഞ്ചായത്തിലെ കൃഷി നാശം പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കൃഷി ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.
അദാലത്തില്‍ അസി.കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ. കെ.അജീഷ്,  ഡെപ്യൂട്ടി കലക്ടര്‍മാരായ എസ്.ജയശങ്കര്‍ പ്രസാദ്, സി.അബ്ദുല്‍ റഷീദ്, എ.നിര്‍മ്മല കുമാരി, പി.കെ.രമ, പി.പ്രസന്നകുമാരി, നിലമ്പൂര്‍ തഹസില്‍ദാര്‍ വി.സുഭാഷ് ചന്ദ്ര ബോസ്, വിവിധ വകുപ്പ മേധാവികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date