Skip to main content

വേങ്ങേരി അഗ്രി ഫെസ്റ്റ് സമാപിച്ചു

രണ്ടാഴ്ച്ചക്കാലം നീണ്ടു നിന്ന വേങ്ങേരി അഗ്രി ഫെസ്റ്റ് സമാപിച്ചു. വേങ്ങേരി നഗര കർഷിക മൊത്ത വിപണന കേന്ദ്രത്തിൽ നടന്ന സമാപന ചടങ്ങിൻ്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി നിർവ്വഹിച്ചു. വേങ്ങേരി മാർക്കറ്റ് ട്രേഡേഴ്സുമായി സഹകരിച്ച് അടുത്തവർഷവും മേള സജീവമാക്കുമെന്ന് കലക്ടർ പറഞ്ഞു.

 

മാർക്കറ്റ് സെക്രട്ടറി പി.ആർ രമാദേവി

അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് പ്രിൻസിപ്പൽ ഓഫീസർ ഇ.എസ്. മിനി, അസിസ്റ്റന്റ് സെക്രട്ടറി അജയ് അലക്സ്, ഫെസ്റ്റ് ചെയർമാൻ കെ. ജയൻ, ജനറൽ കൺവീനർ നാരായണൻ കല്പകശേരി, അബ്ദുൽ ഗഫൂർ വാളിയിൽ, കെ. സി. ഉദയൻ എന്നിവർ പ്രസംഗിച്ചു. ഉദയൻ ആയോളി, സന്തോഷ് വേങ്ങേരി, ഗോപി തടമ്പാട്ടുതാഴം എന്നിവരെ ജില്ലാ കലക്ടർ ആദരിച്ചു.

 

കൊവിഡിന് ശേഷം ആദ്യമായി പുനരാരംഭിച്ച വേങ്ങേരി അഗ്രി ഫെസ്റ്റിലേക്ക് ഒരു ലക്ഷത്തിലേറെ ആളുകളായിരുന്നു ഇത്തവണ സന്ദർശകരായി എത്തിയത്.

 

ഫ്‌ളവര്‍ ഷോ, അമ്യുസ്‌മെന്റ് പാര്‍ക്ക് പുരാവസ്തു സ്റ്റാൾ, ഫുഡ് കോര്‍ട്ട്, കുതിര സവാരി, കൃഷിത്തോട്ടം, വിവിധ ഉൽപന്നങ്ങളുടെ വിപണന, പ്രദർശന സ്റ്റാൾ തുടങ്ങിയവയായിരുന്നു ഇത്തവണത്തെ വേങ്ങേരി ഫെസ്റ്റിൻ്റെ പ്രത്യേകത. ദിവസേന കലാപരിപാടികളും അരങ്ങേറിയിരുന്നു.

 

date