Skip to main content

പ്രതികൾക്ക് സൗജന്യ  നിയമ സഹായം: ജില്ലാ തല ഉദ്ഘാടനം ഇന്ന്

 

കോട്ടയം :
  ദരിദ്രർ, സ്ത്രീകൾ , കുട്ടികൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളായവർക്ക് സൗജന്യ നിയമ സഹായം നൽകാനുള്ള ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റ(എൽ.എ.ഡി.സി.എസ്) 
ത്തിന്റെ   ജില്ലാ തലഉദ്ഘാടനം  ഇന്ന് (ജനു. 3)നടക്കും.
. ദേശീയ നിയമസേവന അതോറിറ്റി (നാൽസ) 2019ൽ എറണാകുളത്ത് അടക്കം രാജ്യത്തെ 13 ജില്ലകളിൽ ആരം ഭിച്ച പൈലറ്റ് പ്രോജക്ടായ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റം (എൽ.എ.ഡി.സി.എസ്) ആണ് രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നത്.
എസ്.സി-എസ്.ടിക്കാർ, സ്ത്രീകൾ. കുട്ടികൾ, പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയാവുന്നവർ, വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയുള്ളവർ എന്നീ വിഭാഗത്തിൽപെടുന്ന പ്രതികൾക്കാണ് സൗജന്യ നിയമ സഹായം നൽകുക. എല്ലാവിധ ക്രിമിനൽ കേസുകളിലും ഈ വിഭാഗത്തിലെ പ്രതികൾക്കായി അഭിഭാഷകരെ ആവശ്യ മെങ്കിൽ ലഭ്യമാക്കും. സിവിൽ കേ സുകൾ പരിഗണിക്കില്ല. 
ഓരോ ജില്ലയിലും ചീഫ് ലീഗൽ എയ്ഡ് കൗൺസൽ, ഡെപ്യൂട്ടി ലീഗൽ എയ്ഡ് കൗൺസൽ 
ഇവർക്ക് കീഴിൽ കേസുകളുടെയും കോടതികളുടെയും 
എണ്ണത്തിനനുസരിച്ചു അസിസ്റ്റന്റുമാരെയും നിയമിക്കും. നിയമിക്കപ്പെടുന്ന കാലയള വിൽ അഭിഭാഷകർ മറ്റു സ്വകാര്യ കേസുകളിൽ വക്കാലത്ത് ഏറ്റെടുക്കാൻ പാടില്ല. ജില്ല കോടതികളോട് അനുബന്ധിച്ചാണ് ഓഫി സുകൾ പ്രവർത്തിക്കുക. കരാറടി സ്ഥാനത്തിൽ രണ്ടു വർഷത്തേക്കാണ് നിയമനം. ജില്ല നിയമസേവന അതോറിറ്റിക്ക് (ഡി.എൽ.എ സ്.എ) കീഴിൽ അഭിമുഖം നടത്തി കേരള നിയമസേവന അതോറി റ്റിയാണ് (കെൽസ ) അഭിഭാഷകരെ നിയമിക്കുന്നത്. 
 10 വർഷം പ്രാക്ടീസുള്ളവരായിരിക്കും ചീഫ് കൗൺസൽമാർ . ഏഴു വർഷത്തിൽ കുറയാതെ പ്രാക്ടീസ് ഉള്ളവരെയാണ് ഡെപ്യൂട്ടിമാരായി നിയമിക്കുക. മൂന്നു വർഷം വരെ പ്രാക്ടീസുള്ളവരായിരിക്കും അസിസ്റ്റന്റുമാർ.  ഓഫിസ് ഒരുക്കാൻ ഓരോ ജില്ലക്കും 10 ലക്ഷം രൂ പ വീതംഅനുവദിക്കും. നൽസയാണ് പദ്ധതിക്ക് ഫണ്ട് നൽകുന്നത്
( കെ.ഐ.ഒ. പി.ആർ. 2/2023)
 

date