Skip to main content

ഖരമാലിന്യ പരിപാലനത്തിന് പദ്ധതികളൊരുക്കി നെടുമങ്ങാട് നഗരസഭ

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയിൽ ഖരമാലിന്യ സംസ്‌കരണ യൂണിറ്റ് ആരംഭിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി ബന്ധപ്പെട്ട് രൂപരേഖ തയാറാക്കുന്നതിനായി ആലോചനയോഗവും ചേർന്നു. നഗരസഭാ പരിധിയിൽ നിലവിലെ ഖരമാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.

മാലിന്യ സംസ്‌കരണത്തിനായി ഒരു മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംആർഎഫ്), റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി(ആർആർഎഫ്), പത്ത് മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ എന്നിവയാണ് നെടുമങ്ങാട് നഗരസഭപരിധിയിൽ പ്രവർത്തിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള അജൈവമാലിന്യങ്ങൽ ഹരിതകർമ്മസേനയുടെ സഹായത്തോടെ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകുന്നു. മാർക്കറ്റുകളിലേയും പൊതുസ്ഥലങ്ങളിലേയും ജൈവമാലിന്യങ്ങളും കരിയിലകളും സംസ്‌കരിക്കുന്നതിന് 23 തുമ്പൂർമൂഴി യൂണിറ്റുകളും നിലവിലുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കും. നഗരസഭാ പരിധിയിലുള്ള പ്രദേശങ്ങളെ മാലിന്യമുക്തമാക്കാനുള്ള നടപടികൾ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ചെയർപേഴ്‌സൺ സി.എസ് ശ്രീജ പറഞ്ഞു.

ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. അജിത, കേരള ഖരമാലിന്യ പരിപാലന പദ്ധതി ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ ഡോ. അനൂജ പി. ജി, നെടുമങ്ങാട് നഗരസഭാ സെക്രട്ടറി ബീന.എസ്. കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date