Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019  പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രം കളക്ടര്‍ സന്ദര്‍ശിച്ചു

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങള്‍ ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് സന്ദര്‍ശിച്ചു നടപടിക്രമങ്ങള്‍ വിലയിരുത്തി. ആറന്മുള മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന മൈലപ്ര മൗണ്ട് ബഥനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 8.30 ഓടെ എത്തിയ കളക്ടര്‍ പ്രവര്‍ത്തന രീതികള്‍ നേരില്‍കണ്ടു വിലയിരുത്തി. മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ 24 കൗണ്ടറുകള്‍ വഴിയാണ് വിതരണം ചെയ്തത്. ഈ കൗണ്ടറുകള്‍ എല്ലാം സന്ദര്‍ശിച്ച കളക്ടര്‍ ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി. ഉച്ചയോടെ വിതരണം പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥരെ ബൂത്തുകളിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലേയും പോളിംഗ് സാമഗ്രികളുടെ വിതരണം ഒരേസമയംതന്നെ ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

ഏ.ആര്‍.ഒ ആര്‍.ഐ. ജ്യോതിലക്ഷ്മിയുടെ നേതൃത്വത്തിലാണ് ആറന്മുള്ള മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നത്. വോട്ടിംഗ് യന്ത്രം, കണ്‍ട്രോള്‍ യൂണിറ്റ് വിവിപാറ്റ് എന്നിവ സഹിതം 55 ഇനങ്ങളാണ് ഓരോ ബൂത്തിലും നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറിയത്. ഓരോ ബൂത്തിലും നാല് ജീവനക്കാരാണ് ഡ്യൂട്ടിക്കുള്ളത്. ഏറ്റുവാങ്ങിയ സാമഗ്രികള്‍ ചെക്ക് ലിസ്റ്റുമായി ഒത്തുനോക്കി ഉറപ്പിച്ച ഇവരെ ഉച്ചകഴിഞ്ഞതോടെ വിവിധ ബസുകളിലായി ബൂത്തുകളിലെത്തിച്ചു.          (ഇലക്ഷന്‍ 225/19)

date