Skip to main content

കൗണ്ടിംഗ് ഹാളില്‍ പ്രവേശനം ഇവര്‍ക്ക് മാത്രം 

 

പത്തനംതിട്ട ലോക്‌സഭാമണണ്ഡലത്തിലെ വോട്ട് എണ്ണല്‍ കേന്ദ്രത്തില്‍ ഇന്ന് (23) കര്‍മനിരതരാവുക 1200 ഉദ്യോഗസ്ഥരും  രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരും  ഇന്ന് (23) ചെന്നീര്‍ക്കരയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലുണ്ടാകും..ഒരു നിയോജക മണ്ഡലത്തിലേക്ക് എല്ലാ സ്ഥാനാര്‍ഥികള്‍ക്കും 15 കൗണ്ടിംഗ് ഏജന്റുമാരെ നിയോഗിക്കാവുന്നതാണ്. കൂടാതെ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ഹാളില്‍ എട്ട് പേരെയും സര്‍വീസ് വോട്ട് എണ്ണുന്ന ഇടിപിബിഎസ് ഹാളില്‍ 14 പേരെയും നിയമിക്കാം. സ്ഥാനാര്‍ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും അവരുടെ അസാന്നിധ്യത്തില്‍ ചീഫ് കൗണ്ടിംഗ് ഏജന്റിനും എല്ലാ കൗണ്ടിംഗ് ഹാളിലും പ്രവേശിക്കാം. കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചത് പ്രകാരം പ്രത്യേക ഇരിപ്പിടം സജീകരിച്ചിട്ടുണ്ട്. ഈ ഏജന്റുമാരെ അവരവരുടെ ഇരിപ്പിടം വിട്ട്  സഞ്ചരിക്കാന്‍ അനുവദിക്കില്ല. 

റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, കൗണ്ടിംഗ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല. ഹാളിനുള്ളില്‍ പ്രവേശിക്കുന്ന എല്ലാവരും നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം. മോശമായി പെരുമാറുകയോ നിയമപ്രകാരമുള്ള നിര്‍ദേശം അനുസരിക്കാതിരിക്കുകയോ  ചെയ്യുന്ന ആരെയും കൗണ്ടിംഗ് ഹാളില്‍നിന്ന് പുറത്താക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്. വോട്ടെടുപ്പിന്റെ സ്വകാര്യത വോട്ടെണ്ണല്‍ കേന്ദ്രത്തിലും പാലിക്കപ്പെടേണ്ടതാണ്. യൂണിഫോമിലായാലും സിവില്‍ വേഷത്തിലായാലും പോലീസുകാര്‍ക്ക് വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശനമില്ല. അവര്‍ പുറത്തുനില്‍ക്കേണ്ടതും റിട്ടേണിംഗ് ഓഫീസര്‍ വിളിച്ചാല്‍ മാത്രം അകത്ത് പ്രവേശിക്കേണ്ടതുമാണ്. 

         (ഇലക്ഷന്‍: 281/19)

date