Skip to main content

ചരിത്രത്തെ സംരക്ഷിച്ച് പൊന്നാനി

പറങ്കിപ്പടയോട് നടത്തിയ ഏറ്റുമുട്ടലിനോളം 500 വര്‍ഷം പഴക്കമുള്ള മിസ്രി പളളിയെ മുസരിസ് പദ്ധതിയിലൂടെ ചേര്‍ത്തുവെയ്ക്കുകയാണ് പൊന്നാനി. പോര്‍ച്ച്ഗീസുകാര്‍ക്കെതിരെ പട നയിക്കാന്‍ സാമൂതിരി പൊന്നാനിയിലെത്തി സൈനുദ്ദീന്‍ മഖ്ദൂമിനെ കണ്‍തും മഖ്ദൂമിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ സൈന്യം പൊന്നാനിയിലെത്തി പറങ്കിപ്പടയോട് ഏറ്റുമുട്ടുകയും ചെയ്തതാണ് ചരിത്രം. 
ഈജിപ്തില്‍ നിന്നു വന്ന പടയാളികള്‍ തമ്പടിച്ച പ്രദേശത്താണ് മിസ്രിപള്ളി നിര്‍മിച്ചിരിക്കുന്നത്. ഈജിപ്തുകാരെ മിസ്‌രികള്‍ എന്ന് വിളിക്കുന്നതിനാലാണ് പള്ളിക്ക് മിസ്രി പള്ളി എന്ന പേര് വന്നതെന്നും ചരിത്രകാരന്‍മാര്‍ പറയുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരി പോരാട്ടം നയിക്കുന്ന സമയത്തെ പട്ടാളക്കാരുടെ പ്രധാന ഇടവും മിസ്രിപ്പള്ളിയായിരുന്നുവെന്നാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്. പോരാട്ടത്തില്‍ രക്ത സാക്ഷിത്വം വരിച്ച പടയാളികളുടെ ഖബറിടങ്ങള്‍ മിസ്രി പളളിയിലും തൊട്ടടുത്ത പള്ളിയിലുമാണുള്ളത്. നൂറ്റാണ്‍ുകളുടെ പഴക്കമുള്ള പള്ളിയെ മുസ്‌രിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയകാല തനിമയോടെ പള്ളിയെ പുനരുദ്ധാരണം ചെയ്യുന്ന നടപടികള്‍ക്ക് ഇതോടെ തുടക്കമാകുകയാണ്. പദ്ധതിക്കായി  സര്‍ക്കാര്‍ 85 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 
 

date