Skip to main content
തൊടുപുഴയില് പണി പൂര്ത്തികരിച്ച് തയ്യാറായ ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്റര് അഡ്വ.ഡീന് കുര്യാക്കോസ് എം പി സന്ദര്ശിക്കുന്നു

തൊടുപുഴയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.റ്റി.സി.) ഇന്ന് (22/7) പ്രവര്‍ത്തനമാരംഭിക്കും

 

തൊടുപുഴ കോവിഡ് ഫസ്റ്റ് ലൈന്ട്രീറ്റ്മെന്റ് സെന്ററില്‍ (സി.എഫ്.എല്‍.റ്റി.സി.) ബുധനാഴ്ച്ച മുതല്രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. ഇതിന് മുന്നോടിയായുള്ള അവസാന ഘട്ട പ്രവര്ത്തനങ്ങള്പൂര്ത്തിയായതായി അധികൃതര്പറഞ്ഞു.

വെങ്ങല്ലൂര്‍ - മങ്ങാട്ട്കവല ബൈപ്പാസിലെ ഉത്രം റിജന്സിയില്പ്രവര്ത്തന സജ്ജമായ ഫസ്റ്റ് ലൈന്ട്രീറ്റ്മെന്റ് സെന്ററില്ഇടുക്കി എം.പി. ഡീന്കുര്യാക്കോസ് സന്ദര്ശനം നടത്തി പ്രവര്ത്തനങ്ങള്വിലയിരുത്തി. ജില്ലയില്രോഗികളുടെ എണ്ണം വര്ദ്ധിച്ചു വരുന്ന സാഹചര്യത്തില്കൂടുതല്ഫസ്റ്റ് ലൈന്ട്രീറ്റ്മെന്റ് സെന്ററുകള്തുടങ്ങേണ്ടി വരുമെന്ന് എം.പി. പറഞ്ഞു. ഇതിനായി തൊടുപുഴയിലെ മൂന്ന് കേന്ദ്രങ്ങളില്പ്രാഥമിക പരിശോധനകള്പൂര്ത്തിയാക്കിയിട്ടുണ്ട്. നിലവില്പ്രവര്ത്തന സജ്ജമായ സി.എഫ്.എല്‍.റ്റി.സി. യില്‍ 120 ഓളം രോഗികളെ പ്രവേശിപ്പിക്കാനാകും. വിവിധ വകുപ്പുകളുടേയും ജനപ്രതിനിധികളുടേയും മേല്നോട്ടത്തിലാണ് എല്ലായിടത്തും ഇത്തരം സെന്ററുകള്പ്രവര്ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അടിസ്ഥാന സൗകര്യങ്ങള്ഒരുക്കി നല്കുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളില്തൊടുപുഴയില്സി.എഫ്.എല്‍.റ്റി.സി. യുടെ നിര്മ്മാണം പൂര്ത്തിയാക്കിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും നഗരസഭയേയും ഇതിനായി കെട്ടിടം വിട്ട് നല്കിയ ഉത്രം റിജന്സി ഉടമയേയും എം.പി. അഭിനന്ദിച്ചു. തൊടുപുഴ നഗരസഭാദ്ധ്യക്ഷയും സെന്ററിന്റെ ചെയര്പേഴ്സണുമായ സിസിലി ജോസ്, തൊടുപുഴയിലെ സെന്ററിന്റെ മെഡിക്കല്ഓഫീസര്ഡോ. കെ.സി. ചാക്കോ, നോഡല്ഓഫീസര്ഡോ. ജെറി സെബാസ്റ്റ്യന്എന്നിവരും എം.പി.യോടൊപ്പം ഉണ്ടായിരുന്നു.

 

കോവിഡ് പോസിറ്റീവാണെങ്കിലും ലക്ഷണമോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്തവരെ ചികിത്സിക്കുന്നതിനാണ്

ആരോഗ്യ വകുപ്പ് നിര്ദ്ദേശത്തിന്റെ അടിസ്ഥാനത്തില്കോവിഡ് ഫസ്റ്റ് ലൈന്ട്രീറ്റ്മെന്റ് സെന്റര്തുറന്നത്. ഇവിടെ പ്രവേശിപ്പിക്കുന്ന

 രോഗികളുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുംവരെ സെന്ററില്തന്നെയാവും പാര്പ്പിക്കുക.

ഇതിനായി ഹാളുകളില്തയ്യാറാക്കിയ ക്യാബിനുകളിലെ വൈദ്യുതീകരണമടക്കം എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി ഡോ.കെ.സി. ചാക്കോ പറഞ്ഞു.

 

date