Skip to main content

കെയർ ഹോമിൻ്റെ കരുതൽ വീണ്ടും; രണ്ടാം ഘട്ടത്തിൽ ഭവന സമുച്ചയം

കെയർ ഹോമിൻ്റെ കരുതൽ വീണ്ടും; രണ്ടാം ഘട്ടത്തിൽ ഭവന സമുച്ചയം

 

എറണാകുളം: പ്രളയത്തിൽ വീടു തകർന്നവർക്ക് ആശ്വാസം പകർന്ന സഹകരണ വകുപ്പിൻ്റെ കെയർ ഹോം പദ്ധതി ജില്ലയിൽ രണ്ടാം ഘട്ടത്തിലേക്ക്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവർക്കായി ഭവനസമുച്ചയമാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. വാരപ്പെട്ടി വില്ലേജിൽ നിർമ്മിക്കുന്ന ഫ്ലാറ്റിന് അടുത്ത മാസം തറക്കല്ലിടും. 

 

പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിച്ച് നൽകുന്ന പദ്ധതിയായിരുന്നു കെയർ ഹോം ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയത്.

385 വീടുകളാണ് ജില്ലയിൽ ഇത്തരത്തിൽ നിർമ്മിച്ചു നൽകിയത്. ഇരുപതിലധികം വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിൽ ഭൂരഹിത - ഭവന രഹിതരായ 40 കുടുംബങ്ങൾക്കാണ് തണലൊരുക്കുന്നത്. വാരപ്പെട്ടി വില്ലേജിലാണ് ഭവനസമുച്ചയം ഒരുക്കുന്നത്. ഇതിനായി ഒരേക്കർ സർക്കാർ ഭൂമി കണ്ടെത്തിക്കഴിഞ്ഞു.  ഇത് കൈമാറി കിട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. 

 

എട്ടു കോടി രൂപ മുടക്കിയാണ് ഫ്ലാറ്റുകളുടെ നിർമ്മാണം. മൂന്നു നിലകളിലായി 40 ഭവനങ്ങൾ ഒരുക്കും. പദ്ധതിയുടെ രൂപരേഖ അന്തിമഘട്ടത്തിലാണ്. ഉപഭോക്താക്കളെ ലൈഫ് ഭവനപദ്ധതിയുടെ പട്ടികയിൽ നിന്നുമാണ് തീരുമാനിക്കുക. നവംബറിൽ ഭവന സമുച്ചയത്തിന് തറക്കല്ലിട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സഹകരണ വകുപ്പ് ജില്ലാ അസിസ്റ്റൻറ് രജിസ്ട്രാർ സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞു

date