Skip to main content

അമിത ചാര്‍ജ് ഈടാക്കുന്ന അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും: ജില്ലാ കളക്ടര്‍

 

അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് ജില്ലാകളക്ടര്‍ അമിത് മീണ. സേവന നിരക്ക് രേഖപ്പെടുത്തിയ ചാര്‍ട്ടുകള്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും അമിത ചാര്‍ജ് ഈടാക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പല കേന്ദ്രങ്ങളും പൊതുജനങ്ങളില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നുവെന്ന് കളക്ടര്‍ക്ക് ഫേസ്ബുക്കിലൂടെയും നേരിട്ടും പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. കേന്ദ്രങ്ങള്‍ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടോ ഫോണ്‍ മുഖേനയോ ഫേസ് ബുക്ക് പേജ് വഴിയോ പരാതി നല്‍കാമെന്നും കളക്ടര്‍ പറഞ്ഞു.
ഇലക്ട്രോണിക്‌സ് ആന്‍ഡ് വിവര സാങ്കേതിക വിദ്യ വകുപ്പ് മെയ് ഒമ്പതിന് കേന്ദ്രങ്ങളുടെ സേവന ഫീസുകള്‍ പുതുക്കി നിശ്ചയിക്കുകയും ഔദ്യോഗികമായി നിരക്കു നിശ്ചയിക്കാത്ത സേവനങ്ങളുടെ നിരക്കുകള്‍ ക്രമപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പല സ്ഥാപനങ്ങളും പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട അക്ഷയ ഡയറക്ടര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ഉത്തരവ്. നിലവില്‍ പൊതുജനങ്ങളില്‍ നിന്നും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാവുന്ന നിരക്കുകള്‍ ഇപ്രകാരമാണ്.
          ഇ ഡിസ്ട്രിക്ട് സേവനങ്ങള്‍- ജനറല്‍ വിഭാഗത്തിന് 25 രൂപ, മുന്‍ഗണനാ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് 20 രൂപ (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ), എസ്.സി/എസ്.ടി വിഭാഗത്തിന് 10 രൂപ (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് ഒരു രൂപ വീതം പുറമെ) ; യൂട്ടിലിറ്റി ബില്‍ പെയ്മെന്റുകള്‍- 1000 രൂപ വരെ 15, 1001-5000 വരെ-25,5000ത്തിനു മുകളില്‍ തുകയുടെ അഞ്ചു ശതമാനം; എസ്.സി, എസ്.ടി.വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ്സ് സേവനങ്ങള്‍- പുതിയ അപേക്ഷ സമര്‍പ്പിക്കല്‍ 40, അപേക്ഷ പുതുക്കുന്നതിന് 30 (സ്‌കാനിങ്ങും പ്രിന്റിങ്ങും ഉള്‍പ്പെടെ) ; എസ്.സി. പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്- അപേക്ഷ ഒന്നിന് പ്രിന്റിങ് ചാര്‍ജ് ഉള്‍പ്പെടെ 20, പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പേമെന്റ് സേവനങ്ങള്‍- 500 രൂപ വരെ 10, 501-1000 വരെ 15, 1000-5000 വരെ 25, അതിനുമുകളില്‍ തുകയുടെ അഞ്ചുശതമാനം; സമ്മതിദായക തിരിച്ചറിയല്‍-അപേക്ഷ ഒന്നിന് 40, (സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പടെ); ഫുഡ് സേഫ്റ്റി രജിസ്ട്രേഷന്‍ (ഫോം എ)50 (പ്രിന്റിങും സ്‌കാനിങും പേജൊന്നിന് മൂന്നു രൂപവീതം), ഫോം ബി-80, ഫുഡ് സേഫ്റ്റി പുതുക്കല്‍ ഫോം എ-25, ഫോം ബി-25, കെ.ഇ.എ.എം.എന്‍ട്രന്‍സ് പരീക്ഷ അപേക്ഷാ സേവനം-60, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ), എസ്.സി/എസ്.ടി  50, (പ്രിന്റിംഗ്, സ്‌കാനിംഗ് ഉള്‍പ്പടെ); ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ-60, പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്-70, കേരള സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍-40, (പ്രിന്റിങ്ങും സ്‌കാനിങ്ങും പേജൊന്നിന് മൂന്നു രൂപ); മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അപേക്ഷ- 20, വിവാഹ രജിസ്ട്രേഷന്‍-ജനറല്‍ വിഭാഗം 70, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ), എസ്.സി.എസ്.ടി-50, (പ്രിന്റിംഗ്, സ്‌കാനിംഗ് ഉള്‍പ്പടെ); എന്‍കംബ്രന്‍സ് സര്‍ട്ടിഫിക്കറ്റ്- 50, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ); ലൈഫ് സര്‍ട്ടിഫിക്കറ്റ്-30, തൊഴില്‍വകുപ്പ് രജിസ്ട്രേഷന്‍-പുതിയതിന് 40, പുതുക്കല്‍-30, മോട്ടോര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍-40,(സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം, പുറമെ+ ട്രാന്‍സാക്ഷന്‍ ചാര്‍ജ്); ഇന്‍കം ടാക്സ് ഫയലിങ്-ചെറിയ കേസുകള്‍ക്ക് 100, അല്ലാത്തവക്ക് 200, ഫാക്ടറി രജിസ്ട്രേഷന്‍ ഒറ്റത്തവണ-30, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ),    പുതുക്കല്‍ 50, റിട്ടേണ്‍- 40, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ); പാന്‍ കാര്‍ഡ്-80, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ);പാസ്പോര്‍ട്ട്-200, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍-200, പി.എസ്.സി. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍-ജനറല്‍ വിഭാഗം-60, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ),  എസ്.സി, എസ്.ടി. 50, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍-50, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ) പട്ടികയിലുള്‍പ്പെടാത്ത സേവനങ്ങള്‍ നിര്‍വഹിച്ചാല്‍ 20 ഫീല്‍ഡില്‍ കൂടുതല്‍ ഡേറ്റാ എന്‍ട്രി ആവശ്യമില്ലാത്ത സേവനങ്ങള്‍ക്ക് 20 രൂപയും സ്‌കാനിങ്ങിനും പ്രിന്റിങ്ങിനും പേജൊന്നിന് മുന്ന് രൂപയും ഈടാക്കാം.

 

date