Skip to main content

അവശ്യ വസ്തുക്കൾക്ക് അമിതവില ഈടാക്കിയവർക്കെതിരെ നടപടി

കൊറോണ വൈറസ് ബാധയുടെ മറവിൽ മുഖാവരണം, സാനിറ്റൈസർ, കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കിയ 38 വ്യാപാരികൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ്സെടുത്തു. അവശ്യസാധന നിയമപ്രകാരം കുപ്പിവെള്ളത്തിന് പതിമൂന്ന് രൂപ വില നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ലംഘിച്ച് ഉയർന്ന വില ഈടാക്കിയ 28 പേർക്കെതിരെയും മുഖാവരണത്തിന് അമിത വില ഈടാക്കിയ 10 പേർക്കെതിരെയുമാണ് പരിശോധനയിൽ കേസ്സെടുത്തത്. കഴിഞ്ഞ ആഴ്ച 41 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗ്ഗീസ് പണിക്കർ അറിയിച്ചു. വകുപ്പുതല പരിശോധനകൾക്കു പുറമേ ജില്ലാ കളക്ടർമാർ സംഘടിപ്പിക്കുന്ന വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനാ സ്‌ക്വാഡുകളിലും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെ നിയോഗിച്ചു. പരിശോധനകൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. പരാതികൾ 1800 425 4835 ടോൾ ഫ്രീ നമ്പരിലും സുതാര്യം മൊബൈൽ ആപ്ലിക്കേഷനിലും  lmd.kerala.gov.in ലും അറിയിക്കാം.
പി.എൻ.എക്സ്.1168/2020

 

date