Skip to main content

കൊടുങ്ങല്ലൂർ നഗരസഭ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നു

കൊടുങ്ങല്ലൂർ വടക്കേനടയിലെ വഴിയോര കച്ചവടക്കാരെ നഗരസഭ പുനരധിവസിപ്പിക്കുന്നു. കാവിൽ കടവിൽ പുനരധിവസിപ്പിക്കുന്ന കച്ചവടക്കാർക്കുള്ള സ്റ്റാളുകളുടെ താക്കോൽദാനം ഏപ്രിൽ 19ന് രാവിലെ 10.30 ന് വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിക്കും.

വർഷങ്ങളായി മിനി സിവിൽ സ്റ്റേഷൻ സമീപത്ത് കച്ചവടം ചെയ്യുന്ന 17 കച്ചവടക്കാരെയാണ്  നഗരസഭ പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകളിലേക്ക് മാറ്റുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ കെ ആർ ജൈത്രൻ പറഞ്ഞു. കാവിൽ കടവിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്ത് 17 സ്റ്റാളുകൾ അടച്ചുറപ്പോടുകൂടി നിർമ്മിച്ച് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കിയാണ് മാറ്റുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് മൂന്ന് വർഷം മുമ്പ്  തീരുമാനിച്ചെങ്കിലും കോവിഡ് ഉൾപ്പെടെയുള്ള പല കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.   

വി ആർ സുനിൽകുമാർ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 22 ലക്ഷം വിനിയോഗിച്ച് വടക്കേനടയിൽ സിവിൽ സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുമെന്നും ചെയർമാൻ പറഞ്ഞു.

date