Skip to main content

മാലിന്യം തള്ളൽ ; 6 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

 

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. വ്യാഴാഴ്ച (ജൂലൈ 20) ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ ഹാർബർ ക്രൈം, എറണാകുളം ടൗൺ നോർത്ത്, കണ്ണമാലി പോലീസ് സ്റ്റേഷനുകളിലും റൂറൽ പോലീസ് പരിധിയിലെ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

 

 കെഎൽ-52-സി-7412 നമ്പര്‍ടാങ്കര്‍ ലോറിയുടെ ഡ്രൈവറായി ചുമതല വഹിച്ച് മലിന ജലം പൊതുനിരത്തിലേക്ക് ‍ ഒഴുക്കിയതിന് തളിപ്പറമ്പ് കണ്ണപുരം പി. പി വീട്ടിൽ പി.പി ജാബിറി(29)നെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

 കുണ്ടന്നൂർ - ഐലൻഡ് റോഡിൽ സിഫ്റ്റ് ജംഗ്ഷന് സമീപം മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി പാറയ്ക്കപള്ളി വീട്ടിൽ നിഖിൽ (27), പള്ളുരുത്തി ഉപ്പുകുറ്റുംതറ വീട്ടിൽ നിവിൻ (26), തോപ്പുംപടി ഗീതാഞ്ജലി വീട്ടിൽ വിമൽ (26) എന്നിവരെ പ്രതിയാക്കി ഹാർബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

 കണ്ടക്കടവ് ചർച്ച റോഡിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് കുമ്പളങ്ങി പാരിയത്ത്ശ്ശേരി വീട്ടിൽ മിഷൽ (45) എന്നിവരെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

 പൊതുസ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് റൂറൽ പോലീസ് പരിധിയിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

date