Skip to main content

പശ്ചാത്തല വികസനത്തിന്‌ ഊന്നല്‍ നല്‍കി കോര്‍പ്പറേഷന്‍ ബജറ്റ്‌

നഗരത്തിന്‍െ്‌റ പശ്ചാത്തല വികസനത്തില്‍ വന്‍മാറ്റങ്ങള്‍ ലക്ഷ്യമിട്ട്‌ 2019-20 വര്‍ഷത്തെ കോര്‍പ്പറേഷന്‍ ബജറ്റ്‌ അവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ മേയര്‍ അജിത വിജയന്‍െ്‌റ അധ്യക്ഷതയില്‍ ഡെപ്യൂട്ടി മേയര്‍ റാഫി ജോസ്‌ പി ആണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌്‌. 710,56,90,916 രൂപ വരവും 676,20,99,943 രൂപ ചെലവും 34, 35, 90, 973 രൂപയുടെ നീക്കിയിരിപ്പുമാണ്‌ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്‌. നഗരവികസനം, മാതൃകാ നഗര വ്യാപനം എന്നീ ലക്ഷ്യത്തിലൂന്നി പശ്ചാത്തല മേഖലയുടെ വികസനത്തിന്‌ 200 കോടി രൂപയാണ്‌ നീക്കിവിച്ചിരിക്കുന്നത്‌. 
വടക്കേ ബസ്‌ സ്‌റ്റാന്‍്‌റിന്‍െ്‌റ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനൊപ്പം പുഴയ്‌ക്കലിലും ഒല്ലൂക്കരയിലുമായി രണ്ട്‌ പുതിയ ബസ്‌ സ്‌റ്റാന്‍ഡുകള്‍ നിര്‍മ്മിക്കും. ഇതിന്‌ 5 കോടിരൂപ നീക്കിവെച്ചിട്ടുണ്ട്‌്‌. പട്ടണത്തിലെ പ്രധാന ജംഗ്‌ഷനുകളുടെ വികസനം, ട്രാഫിക്ക്‌ പരിഷക്കരണം എന്നിവയ്‌ക്ക്‌ 25 കോടി രൂപ അനുവദിച്ചു. റോഡുകളുടെ വികസനത്തിന്‌ 100 കോടിരൂപയാമണ്‌ മാറ്റിവെച്ചിരിക്കുന്നത്‌. നടുവിലാല്‍ -എം.ജി. റോഡ്‌ വികസനത്തിന്‌ 25 കോടരൂപയാണ്‌ നീക്കിവെച്ചിരിക്കുന്നത്‌. ഈ വര്‍ഷംതന്നെ റോഡ്‌ വീതികൂട്ടല്‍ നടപടികള്‍ ആരംഭിക്കും. കൊക്കാലെ ഫ്‌ളൈഓവര്‍ ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കും. 
സമഗ്ര റോഡ്‌ വികസന പദ്ധതി വഴി റോഡുകള്‍ നിവീകരിക്കുന്നതിന്‌ 55 കോടിരൂപയാണ്‌ അനുവദിച്ചത്‌. സിറ്റി ബസ്‌ സര്‍വീസ്‌ ആരംഭിക്കുന്നതിന്‍െ്‌റ ഭാഗമായി ശക്തന്‍ നഗറില്‍നിന്നും 2 ഇലക്‌ട്രിക്ക്‌ ബസുകള്‍ സര്‍വീസ്‌ ആരംഭിക്കും. ബജറ്റ്‌ വര്‍ഷത്തില്‍ 200 ഹൈമാസ്‌റ്റ്‌ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 5 കോടിരൂപ നീക്കിവെച്ചിട്ടുണ്ട്‌്‌. പട്ടണത്തിന്‍െ്‌റ സുരക്ഷക്കായി 300 നഗരകേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കും. 
പടിഞ്ഞാറെ കോട്ട, നടുവിലാല്‍ , ചെമ്പൂക്കാവ്‌, ഒളരി എന്നിവിടങ്ങളില്‍ ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ നിര്‍മ്മാണത്തിന്‌ 25 കോടിയാണ്‌ മാറ്റിവെച്ചിരിക്കുന്നത്‌. കോലോത്തുംപാടം മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ്‌ സിസ്‌റ്റം ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ എന്നിവയ്‌ക്ക്‌ 15 കോടി വകയിരുത്തി. വടക്കെ സ്‌റ്റാന്‍ഡിലും തെക്കെ സ്‌റ്റാന്‍ഡിലും 1 കോടി രൂപ ചെലവില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ്‌ സൗകര്യം ബജറ്റ്‌ ലക്ഷ്യമിടുന്നു.ഒല്ലൂര്‍, അയ്യന്തോള്‍ എന്നിവിടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ 5 കോടിരൂപ മാറ്റിവെച്ചിരിക്കുന്നു. കൂര്‍ക്കഞ്ചേരിയുടെ വികസനപ്രവര്‍ത്തനങ്ങള്‍്‌ക്ക്‌ 3 കോടയാണ്‌ നീക്കിവെച്ചിരിക്കുന്നത്‌.
സംസ്ഥാന സര്‍ക്കാരിന്‍െ്‌റയും കോര്‍പ്പറേഷന്‍െ്‌റയും സംയുക്താഭിമുഖ്യത്തില്‍ യാഥാര്‍ഥ്യമാകുന്ന ലാലൂര്‍ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സിന്‌ 70 കോടിരൂപയാണ്‌ കോര്‍പ്പറേഷന്‍ തുക വകയിരുത്തുന്നത്‌. ശക്തന്‍ നഗര്‍ സമഗ്ര വികസന പരിപാടിയ്‌ക്ക്‌ 10 കോടിരൂപയാണ്‌ നീക്കിയിരുപ്പ്‌. ഇതിനോടനുബന്ധിച്ച്‌ ശക്തന്‍ ബസ്‌ സ്‌റ്റാന്‍്‌റ്‌ നവീകരണവും നടപ്പാക്കും. ശക്‌ന്‍നഗറില്‍ ആധുനിക സൗകര്യമുള്ള കോര്‍പ്പറേഷന്‍ ഓഫീസും ആധുനിക രീതിയിലുള്ള മത്സ്യമാംസ-പച്ചക്കറി മാര്‍ക്കറ്റ്‌ നിര്‍മ്മാണവും, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കണ്‍വന്‍ഷന്‍ സെന്‍്‌ററും ബജറ്റിലുണ്ട്‌്‌. 
ചിയ്യാരത്ത്‌ 50 കോടിരൂപയുടെ സാംസ്‌ക്കാരിക സമുച്ചയം നിര്‍മ്മിക്കുകയും ടാഗോര്‍ സെന്‍്‌റിനറി ഹാള്‍ 40 കോടി രൂപ ചെലവില്‍ നവീകരിക്കുകയും ചെയ്യും. നെഹ്‌റു പാര്‍ക്ക്‌ നവീകരണത്തിന്‌ 4 കോടി രൂപയാണ്‌ നീക്കിവെച്ചിരിക്കുന്നത്‌. കോലത്തുംപാടത്ത്‌ 5 കോടി ചെലവില്‍ പാര്‍ക്ക്‌ നിര്‍മ്മിക്കും. 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കുടുംബശ്രീ ആസ്ഥാനമന്ദിരത്തിന്‍െ്‌റ നിര്‍മ്മാണം ബജറ്റ്‌ വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും. കോര്‍പ്പറേഷനില്‍നിന്നും പൊതുജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ ഓരോ ഡിവിഷനിലും കുടുംബശ്രീ സബ്‌സെന്‍്‌ററുകളും ആരംഭിക്കും. 
അങ്കണവാടികള്‍ക്കും-ശിശുസൗഹൃദ കേന്ദ്രങ്ങള്‍ക്കുമായി 10 കോടി വകയിരുത്തിയിട്ടുണ്ട്‌്‌. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം 3 കോടി രൂപ ചെലവില്‍ നവീകരിക്കും. വയോജന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പകല്‍വീടുകള്‍ക്ക്‌ 1 കോടിരൂപയാണ്‌ അനുവദിച്ചത്‌. മാലിന്യ നിര്‍മ്മാര്‍ജനത്തിന്‌ ബജറ്റ്‌ മുന്‍ഗണന നല്‍കുന്നു. 60 കോടിരൂപ ചെലവില്‍ കൊക്കാലെ ട്രീറ്റ്‌മെന്‍്‌റ്‌ പ്ലാന്‍്‌റ പദ്ധതി വര്‍ഷത്തില്‍ നിര്‍മ്മാണം ആരംഭിക്കും. മാലിന്യ സംസ്‌ക്കരണത്തനും പ്ലാസ്‌റ്റിക്ക്‌ നിരോധനത്തിനുമായി 50 കോടി നീക്കിവെച്ചിട്ടുണ്ട്‌. 
കുടിവെള്ള വിതരണം നടത്തുന്ന എക തദേശസ്വയംഭരണ സ്ഥാപനം എന്നനിലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന്‌ 99 കോടിരൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്‌. ലൈഫ്‌ പദ്ധതിക്ക്‌ 20 കോടിരൂപയും ആര്‍ദ്രം പദ്ധതിക്ക്‌ 3 കോടിരൂപയും ചെലവഴിക്കും. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്‍െ്‌റ ഭാഗമായി 5 കോടിരൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്‌്‌. കോര്‍പ്പറേഷന്‍ വൈദ്യുതി ബജറ്റും ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ചു. സ്‌റ്റാന്‍ഡിംഗ്‌ കമ്മറ്റി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബജറ്റ്‌ ചര്‍ച്ച പിന്നീട്‌ നടക്കും.

date