Skip to main content

ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് 

* പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ 

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവു വന്നിട്ടുള്ള വാർഡുകളിൽ  ജൂലൈ 30 ന്  (ചൊവ്വ) ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 09-പെട്ടേനാട് വാർഡിലും ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ 08-പാറത്തോട്, അറക്കുളം ഗ്രാമപഞ്ചായത്തിലെ 06-ജലന്ധർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ 06-തോപ്രാംകുടിയിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.ഇതുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നതായി   ജില്ലാ കലക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ പെട്ടേനാട് വാർഡിലും വാത്തിക്കുടി, ഉടുമ്പൻചോല, അറക്കുളം ഗ്രാമപഞ്ചായത്തുകളിലും മാതൃകാ പെരുമാറ്റചട്ടം ബാധകമാണ്.

 

ജൂലൈ 1 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  അന്തിമമായി പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടർ പട്ടികയാണ് ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുക.  ജൂലൈ 4(വ്യാഴം)  മുതൽ 2024 ജൂലൈ 11 (വ്യാഴം) വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.സൂക്ഷ്മ പരിശോധന 2024 ജൂലൈ 12 (വെള്ളി) , സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി  ജൂലൈ 15(തിങ്കൾ) ഉം ആണ്.

 

ജൂലൈ 30(ചൊവ്വ) രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ  ജൂലൈ 31 (ബുധൻ) രാവിലെ 10 മണിക്ക് നടക്കും. അന്ന് തന്നെ ഫലം പ്രഖ്യാപിക്കുന്നതുമാണ്.

 

ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ മത്സരിക്കുന്നതിന് രണ്ടായിരം രൂപയും, ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ മത്സരിക്കുന്നതിന് നാലായിരം രൂപയും മുനിസിപ്പാലിറ്റി വാർഡുകളിൽ മത്സരിക്കുന്നതിന് നാലായിരം രൂപയുമാണ്  സ്ഥാനാർത്ഥികൾ നിക്ഷേപത്തുകയായി കെട്ടിവെക്കേണ്ടത്ന്നാ. എന്നാൽ പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോപെട്ട സ്ഥാനാർത്ഥികൾക്ക്  കെട്ടിവെക്കേണ്ട തുക  നിശ്ചയിച്ചിട്ടുള്ള തുകയുടെ അൻപത് ശതമാനം ആയിരിക്കും,

 

സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലത്തിൽ 75,000/- രൂപയും (എഴുപത്തയ്യായിരം) മുനിസിപ്പാലിറ്റി 75,000/-രൂപയും (എഴുപത്തയ്യായിരം) ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ 25,000/-(ഇരുപത്തയ്യായിരം) രൂപയുമാണ്.

 

മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ലഭ്യമാക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.

 

date