Skip to main content

ജലസംരക്ഷണം സംസ്‌കാരത്തിന്റെ ഭാഗമാക്കണം:  മന്ത്രി സി രവീന്ദ്രനാഥ്

 

·    വിദ്യാര്‍ത്ഥി ജലപാര്‍ലമെന്റ് നടന്നു

    കാട്ടാക്കട മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതി ലോകത്തിനുതന്നെ മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. രാജ്യമെമ്പാടും പദ്ധതി ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കുന്നത് ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്ക് ഏറെഗുണകരമാകുമെന്നുംജലസംരക്ഷണംഓരോവ്യക്തിയും സംസ്‌കാരത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കടയില്‍ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി ജലപാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മണ്ഡലത്തിലെ ഭൂഗര്‍ഭ ജലവിതാനത്തില്‍ വന്ന പുരോഗതി പഠനങ്ങളിലൂടെതെളിയിക്കപ്പെട്ടിട്ടുണ്ടെന്ന്‌ഐ.ബി. സതീഷ്എം.എല്‍.എ പറഞ്ഞു. ജലസംരക്ഷണത്തിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായുള്ള ഓഫ് ക്യാമ്പസ് പരിശീലനത്തിന്റെ ഭാഗമായാണ് ഹരിതകേരളം മിഷന്‍, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ്, സാക്ഷരതാ മിഷന്‍, ശുചിത്വമിഷന്‍, ത്രിതലപഞ്ചായത്തുകള്‍ എന്നിവയുടെസഹകരണത്തോടെ ജലപാര്‍ലമെന്റ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 500 ലധികംവിദ്യാര്‍ത്ഥികള്‍ ജലപാര്‍ലമെന്റിന്റെ ഭാഗമായി. പാര്‍ലമെന്റിനെ അനുസ്മരിപ്പിക്കുംവിധം ക്രമീകരിച്ച സദസില്‍കുട്ടികളില്‍ നിന്നുംതെരഞ്ഞെടുത്ത സ്പീക്കര്‍ സഭ നിയന്ത്രിച്ചു. നയപ്രഖ്യാപനം, ചോദ്യോത്തരവേള തുടങ്ങിയവയുംവിവിധ സെഷനുകളിലായി ജലപാര്‍ലമെന്റില്‍ നടന്നു.

    ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ്‌വൈസ്‌ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 975/2019)

date