Skip to main content

ജയപ്രകാശിന് പ്രകാശമായി സാന്ത്വന സ്പർശം.

ആലപ്പുഴ :ജില്ലയിൽ നടന്ന മന്ത്രിതല ജനകിയ പൊതുജന പരാതി പരിഹാര അദാലത്തിന്റെ അവസാന ദിനമായ ഇന്നലെ പരാതിയുമായി വന്ന ജയപ്രകാശ് മടങ്ങിയത് സന്തോഷത്തോടെയാണ്. നാളുകളായി വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും അസ്ഥി രോഗത്തിനു ചികിത്സ ചെയ്തുകൊണ്ടിരിക്കുന്ന ജയപ്രകാശ് കായംകുളം  നഗരസഭയിൽ പതിനഞ്ചാം വാർഡിൽ മണ്ണാരപണി കിഴക്കേത്തറയിലാണ് താമസിക്കുന്നത്. മുൻപ് ചായക്കട നടത്തിയിരുന്ന ജയപകാശിന്ന് രോഗം വന്നതിനു ശേഷം കടതുറക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ലോട്ടറി കച്ചവടം നടത്തിയാണ് ഭാര്യയും മകളുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോകുന്നത്. രോഗത്തിന് മാരുന്നുവാങ്ങാൻ ഒരുമാസം രണ്ടായിരം രൂപ ചിലവ് വരും അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ചികിത്സധന സഹനിധിയിൽ ഉൾപ്പെടുത്തണം എന്ന അപേക്ഷയുമായി എത്തിയത്. അപേക്ഷ വായിച്ചു ഉടൻതന്നെ സാന്ത്വന  സ്പർശമെന്നോണം ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഇരുപത്തി അയ്യായിരം രൂപ അനുവദിക്കുകയായിരുന്നു

date