Skip to main content

ആലപ്പുഴ ജില്ലയിൽ 13 അതീവ നിയന്ത്രണ മേഖലകൾ; മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ ട്രിപ്പിൽ ലോക്ഡൗൺ

ആലപ്പുഴ: പഞ്ചായത്ത്, നഗരസഭ വാർഡുകളിലെ കോവിഡ് കേസുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കി സെപ്റ്റംബർ ഒന്നു വരെയുള്ള കാലയളവിലെ അതീവ നിയന്ത്രണ മേഖലകൾ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉത്തരവായി. അനുപാതം എട്ടിന് മുകളിൽ വരുന്ന ജില്ലയിലെ മൂന്നു നഗരസഭകളിലെ 13 വാർഡുകളാണ് അതീവനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലാകും.

അതീവനിയന്ത്രണ മേഖലകൾ ചുവടെ: 
ചെങ്ങന്നൂർ നഗരസഭ: വാർഡ് 3 ടെമ്പിൾ വാർഡ്, വാർഡ് 13 ശാസ്താംകുളങ്ങര, വാർഡ് 15 മലയിൽ, വാർഡ് 16 ഐ.റ്റി.ഐ. 
ചേർത്തല നഗരസഭ: വാർഡ് 3 പവർഹൗസ്, വാർഡ് 10 കാളികുളം, വാർഡ് 18 അംബേദ്കർ, വാർഡ് 20 വട്ടവെളി, വാർഡ് 21 കറ്റവയിൽ, വാർഡ് 26 വല്ലയിൽ, വാർഡ് 27 ഇടത്തിൽ.
ആലപ്പുഴ നഗരസഭ: വാർഡ് 10 കളർകോട്, വാർഡ് 13 പാലസ്. 

അതീവ നിയന്ത്രണ മേഖല പൂർണമായും പൊലീസ് നിരീക്ഷണത്തിലായിരിക്കും. ബാരിക്കേഡ് വച്ച് നിയന്ത്രണം ഏർപ്പെടുത്തും. റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിക്കും. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണത്തിനു വിധേയമായി ഇളവുകളുണ്ടായിരിക്കും. അവശ്യഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കു മാത്രം രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക്(പി.ഡി.എസ്) രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയും പ്രവർത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. മറ്റു സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. നാലിൽ അധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല.
സെക്ടറൽ മജിസ്ട്രേറ്റ്, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ നിരീക്ഷണവും നിയന്ത്രണവും മേഖലയിൽ ശക്തമായിരിക്കും. പ്രദേശവാസികൾക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്ന പക്ഷം പൊലീസ്/വാർഡുതല റാപ്പിഡ് റെസ്പോൺസ് ടീം എന്നിവരുടെ സേവനം തേടാം. ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 20 പേർക്കു മാത്രം പങ്കെടുക്കാം. കോവിഡ് 19 രോഗനിർവ്യാപനവുമായി നേരിട്ട് ബന്ധമുള്ള സർക്കാർ ഓഫീസുകൾ മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവർത്തിക്കാം. പൊലീസ്, ഫയർഫോഴ്സ്, ട്രഷറി, പെട്രോളിയം, പാചകവാതക സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും. പ്രദേശത്തെ വാർഡുതല ജാഗ്രത സമിതികൾ അടിയന്തരമായി കോവിഡ് നിർവ്യാപന നിരീക്ഷണ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ ട്രിപ്പിൽ ലോക്ഡൗൺ

ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ സെപ്റ്റംബർ ഒന്നു വരെ നിയന്ത്രണങ്ങൾ ബാധകമാണ്. പൊലീസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ സോണുകളിൽ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണം നടപ്പാക്കും. കോവിഡ് രോഗികളെ നിരീക്ഷിക്കുന്നതിനും ആശ പ്രവർത്തകർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ മുഖേന മാനസിക-ആരോഗ്യ പിന്തുണ നൽകുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.  

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ

ആറാട്ടുപുഴ-നാലാം വാർഡ് കിഴക്കേ അതിർത്തി(മല്ലിക്കാട്ട് കടവ് റോഡ്-കനകക്കുന്ന് റോഡിനു പടിഞ്ഞാറുവശം) കവിഞ്ചേരി ചിറ ഗുരുമന്ദിരം പടിഞ്ഞാറു ഭാഗം വരെയുള്ള പ്രദേശം
ആര്യാട്-എട്ടാംവാർഡിൽ വടക്ക് ഇലവൻ സ്റ്റാർ വായനശാലയിലേക്കുള്ള റോഡ്, തെക്ക് മുര്യാംവെളി തെക്കുവശമുള്ള കോൺക്രീറ്റ് റോഡ്, കിഴക്ക് ആരാധന വായനശാലയ്ക്കു വടക്കുള്ള ജംഗ്ഷൻ, പടിഞ്ഞാറ് സർഗ ജംഗ്ഷനു കിഴക്കുവശം പള്ളിക്കു മുൻവശം മുതൽ വെളിഭാഗം വരെയുള്ള പ്രദേശം
ആലപ്പുഴ നഗരസഭ-ഒന്നാം വാർഡ് തുമ്പോളി പാലത്തിന്റെ കിഴക്കു മുതൽ റെയിൽവേട്രാക്ക് വരെയും മംഗലത്തിന് കിഴക്ക് മുതൽ റെയിൽവേ ട്രാക്കുവരെയുള്ള പ്രദേശം. 

കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശം

മാരാരിക്കുളം വടക്ക്- വാർഡ് 11
തകഴി-വാർഡ് 10
 

date