Skip to main content

കോവിഡ് 19- മരണം; ജില്ലയില്‍ 2,640 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തു

കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 50,000 രൂപയുടെ ധനസഹായം ജില്ലയില്‍ 2,640 പേര്‍ക്ക് നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. നവ് ജ്യോത് ഖോസ അറിയിച്ചു. 9.43 കോടി രൂപയാണ് 2022 ജനുവരി നാല് വരെയുള്ള കാലയളവിൽ  ധനസഹായമായി വിതരണം ചെയ്തിട്ടുള്ളത്. മൊത്തം
3,009 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള അപേക്ഷകൾ  പരിശോധനയുടെ  വിവിധഘട്ടങ്ങളിലാണെന്നും  കളക്ടര്‍ അറിയിച്ചു.

ധനസഹായത്തിന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക്  relief.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും വില്ലേജ് ഓഫീസുകളില്‍ നേരിട്ടും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്. അപേക്ഷയോടൊപ്പം കോവിഡ് ബാധിച്ചു മരണപ്പെട്ട വ്യക്തിയുടെ മരണസര്‍ട്ടിഫിക്കറ്റ്, ഐ.സി.എം.ആര്‍ നല്‍കിയ മരണസര്‍ട്ടിഫിക്കറ്റ് അഥവാ ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അപേക്ഷകനും മരണപ്പെട്ടയാളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവയും സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date