Skip to main content
ഫോട്ടോ- ഹരിത കര്‍മ്മസേനാംഗങ്ങള്‍

ക്ലീന്‍ കേരള ശേഖരിച്ചത് 21757 കിലോ തരംതിരിച്ച പ്ലാസ്റ്റിക്

 

സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍  നിന്നും ജനുവരിയില്‍  21757 കിലോ തരംതിരിച്ച പ്ലാസ്റ്റിക് ശേഖരിച്ചു. ഹരിത കര്‍മ്മസേനാംഗങ്ങള്‍ വീടുകളില്‍ നിന്നും വാതില്‍പ്പടിയായി ശേഖരിച്ച് തരംതിരിച്ച് നല്‍കിയ മാലിന്യത്തിന്റെ  അളവ് അടിസ്ഥാനമാക്കി  ക്ലീന്‍ കേരള തുക നല്‍കി. ക്ലീന്‍ കേരള 108060 കിലോ നിഷ്‌ക്രിയ മാലിന്യങ്ങള്‍ നീക്കം ചെയ്തതായും ക്ലീന്‍ കേരള കമ്പനി ് ജില്ലാ മാനേജര്‍ ആദര്‍ശ് ആര്‍. നായര്‍ പറഞ്ഞു. 3425 കിലോ പ്ലാസ്റ്റിക് പൊടിച്ചത് റോഡ് നിര്‍മ്മാണത്തിന്  കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. ഹരിത കര്‍മ്മസേനാംഗങ്ങള്‍ വീടുകള്‍, സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് മിനി എം.സി.എഫ്, എം.സി.എഫ് മുഖേന തരംതിരിച്ച് പുനരുപയോഗത്തിനായി സാധ്യമാക്കുന്നുണ്ട്. തരംതിരിച്ച പ്ലാസ്റ്റിക്കില്‍ പുനരുപയോഗവും  പുന:ചംക്രമണവും  സാധ്യമാവാത്തത് നിഷ്‌ക്രിയ പാഴ് വസ്തുക്കളായി  ക്ലീന്‍ കേരളയ്ക്ക് കൈമാറുന്നുണ്ട്. തരംതിരിച്ച പ്ലാസ്റ്റിക്കിന് ഇനങ്ങള്‍ക്കനുസൃതമായി കിലോയ്ക്ക് 7 മുതല്‍  21 രൂപ വരെ വില തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ക്ലീന്‍ കേരള നല്‍കുന്നുണ്ട്.
 

date