Skip to main content
കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തില്‍ തെങ്ങേലി സ്വദേശിനി ബിന്‍സി  ചാക്കോയുടെ പരാതി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ കേള്‍ക്കുന്നു.

ഭക്ഷ്യമന്ത്രിയുടെ ഇടപെടല്‍; ബിന്‍സിക്കും പെണ്‍മക്കള്‍ക്കും അടച്ചുറപ്പുള്ള വീട്

നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ തെങ്ങേലി സ്വദേശിനി ബിന്‍സി ചാക്കോയ്ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കണമെന്നും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍  തിരുവല്ല താലൂക്കുതല അദാലത്തില്‍ നിര്‍ദേശം നല്‍കി. ഇതു കേള്‍ക്കുമ്പോള്‍ ബിന്‍സിയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ പൊന്‍ തിളക്കം. രണ്ട് പെണ്‍കുട്ടികളുടെ മാതാവാണ് വിധവയായ ബിന്‍സി. 19 കൊല്ലം മുന്‍പാണ് ബിന്‍സിയുടെ ഭര്‍ത്താവ് മരിച്ചത്. അന്ന് മുതല്‍ മറ്റാരും സഹായത്തിനില്ലാത്ത ബിന്‍സി സഹോദരനൊപ്പമാണ് താമസം. എങ്കിലും സഹോദരനെ ആശ്രയിക്കാതെ വീട്ടുജോലിക്ക് പോയാണ് ബിന്‍സി തന്റെ പെണ്‍മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചിലവുകള്‍ നോക്കുന്നത്. അധ്വാനിക്കാന്‍ മടിയില്ലാത്ത ബിന്‍സിക്ക് മറ്റൊന്നും വേണ്ട. സഹോദരനെ ബുദ്ധിമുട്ടിക്കാതെ തന്റെ പെണ്‍മക്കളുമൊത്ത് അടച്ചുറപ്പുള്ള ഒരു വീട്ടില്‍ കഴിയണം. പക്ഷെ, ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തണമെങ്കില്‍ അപേക്ഷയുള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡിലുള്ള ആര്‍ക്കും വീടോ വസ്തുവോ ഉണ്ടാകാന്‍ പാടില്ല. പക്ഷെ, സഹോദരന്റെ റേഷന്‍കാര്‍ഡിലാണ് ബിന്‍സിയുടേയും മക്കളുടേയും പേരുള്ളത്. സഹോദരന് വീടും വസ്തുവുമുണ്ടെന്ന കാരണത്താലാണ് ബിന്‍സിയുടെ അപേക്ഷ ലൈഫ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.എന്നാല്‍, അപേക്ഷയുടെ ഗൗരവം മനസിലാക്കിയ മന്ത്രി എത്രയും വേഗത്തിലുള്ള നടപടിക്ക് ഉത്തരവിടുകയായിരുന്നു.                   
 

date