Skip to main content

ഓണക്കാല പരിശോധന; 1,91,000 രൂപ പിഴ ഈടാക്കി

കോട്ടയം: ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ ഓണക്കാല പരിശോധനകൾ തുടരുന്നു. കൺട്രോളർ വി.കെ അബ്ദുൾ ഖാദറിന്റെ നിർദേശപ്രകാരമാണ് പരിശോധന. ഇതുവരെ 46 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 1,91000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ശരിയല്ലാത്ത രീതിയിൽ ഉള്ള അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിൽ ശരിയായ പ്രഖ്യാപനങ്ങൾ ഇല്ലാതിരിക്കുക, വില കൂടുതൽ വാങ്ങുക, വില തിരുത്തി വിൽപന നടത്തുക, രജിസ്‌ട്രേഷൻ എടുക്കാതിരിക്കുക, അളവിൽ കുറച്ച് വിൽപ്പന നടത്തുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തുന്നതിനാണ് പരിശോധനകൾ നടത്തുന്നത്. ഉത്രാടദിവസം വരെ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കൺട്രോളർമാരായ ഇ.പി അനിൽ കുമാർ, സുജ ജോസഫ് എന്നിവർ അറിയിച്ചു. പ്രത്യേക പരിശോധനയ്ക്ക് ഇൻസ്‌പെക്ടർമാരായ പി.കെ. ബിനുമോൻ, ആർ. സുധ, എ.കെ. സജീബ്, ഇ.ജി. സദാനന്ദൻ, അനു ഗോപിനാഥ്, അപർണ എസ്. മേനോൻ എന്നിവർ നേതൃത്വം നൽകി. പരിശോധനയിൽ എ.കെ സാബു, എം.ടി സജി, എം.എം. വിജയൻ, എം.എം. ബിജു, വി.സി. മനോജ്, ആന്റണി സേവ്യർ, എസ്. ഷീജ, യു. രാജേഷ്, ടി.ജെ. ജോൺസൺ എന്നിവർ പങ്കെടുത്തു.

 

date