Skip to main content

അച്ചടിശാല ഉടമസ്ഥരും മാനേജര്‍മാരും നിര്‍ദേശം പാലിക്കണം

ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂര്‍ ലോകസഭാ പരിധിയിലെ മുഴുവന്‍ അച്ചടിശാല ഉടമസ്ഥരും മാനേജര്‍മാരും പ്രിന്റിങ് ജോലി ഏല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിശ്ചിത നടപടിക്രമങ്ങള്‍ പാലിക്കണം. തൃശൂര്‍ ലോകസഭാ നിയോജക മണ്ഡലത്തിലെ ഏതെങ്കിലും സ്ഥാനാര്‍ഥികളോ ഏജന്റുമാരോ അഥവാ സ്ഥാനാര്‍ഥികള്‍ക്കായി മറ്റോരെങ്കിലുമോ രാഷ്ട്രീയ പാര്‍ട്ടികളോ പോസ്റ്റര്‍, ബാനര്‍, മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവ പ്രിന്റ് ചെയ്യാന്‍ സമീപിക്കുമ്പോള്‍ ഇവരില്‍ നിന്ന് ഒരു സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണം. സത്യവാങ്മൂലം പരിചിതരായ രണ്ട് വ്യക്തികള്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളില്‍ പ്രിന്റിങ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേരും മേല്‍വിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം. ഇവയുടെ രണ്ടു കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പം, പ്രസ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ക്ക് മൂന്ന് ദിവസത്തിനകം കൈമാറണം. നിര്‍ദേശം പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫിസറായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

date