Skip to main content

ആകാശവെള്ളരിയും മാംഗൊസ്റ്റി൯ പഴവും വിഷമില്ലാത്ത പച്ചക്കറികളും വാങ്ങാം; ഞാറ്റുവേല ചന്തയിൽ ജനത്തിരക്ക് 

 

കാക്കനാട് സിവിൽ സ്റ്റേഷനിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയിൽ ജനത്തിരക്ക്. കൃഷി വകുപ്പിന്റെ കീഴിലുള്ള നാല് ഫാമുകളിൽ നിന്നും ക൪ഷക കൂട്ടായ്മകളിൽ നിന്നുമുള്ള ഗുണമേന്മയുള്ള നടീൽ വസ്തുക്കളും കാ൪ഷിക മൂല്യവ൪ധിത ഉത്പന്നങ്ങളുമടക്കം കാ൪ഷികോത്പന്നങ്ങളുടെ വലിയ നിരയാണ് ചന്തയിൽ അവതരിപ്പിച്ചിരിക്കുന്നത്. നേര്യമംഗലം, ഒക്കൽ, ആലുവ, വൈറ്റില എന്നീ ഫാമുകളിൽ നിന്നുമുള്ള ഉത്പന്നങ്ങളാണ് ചന്തയിലുള്ളത്. ആലുവ ഫാമിൽ നിന്ന് രക്തശാലി അരി, പൊക്കാളി അരി, പൊക്കാളി അരിയുടെ പൊടി തുടങ്ങിയ ഉത്പന്നങ്ങളും മുളക്, വഴുതന, തക്കാളി, പടവലം തുടങ്ങിയ വിവിധയിനം തൈകളും ചന്തയിലുണ്ട്. കൂടാതെ ഓണത്തിന് മുന്നോടിയായി ജമന്തി, ചെണ്ടുമല്ലി തൈകളും ആലുവ ഫാമിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. 

മുവാറ്റുപുഴ ഫാ൪മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓ൪ഗനൈസേഷനിൽ നിന്നും എത്തിച്ചിട്ടുള്ള ഇനമാണ് ആകാശവെള്ളരി. പൊട്ടുവെള്ളരിയുടെ മറ്റൊരു വിഭാഗം. ജ്യൂസ് ആക്കുന്നതിനും കറിവെക്കാനും ഉപയോഗിക്കാം. കിലോയ്ക്ക് നാൽപ്പത് രൂപയ്ക്ക് ചന്തയിൽ ആകാശവെള്ളരി ലഭിക്കും. വാഴക്കുടപ്പന് കിലോയ്കക് 12 രൂപയാണ് വില. കടച്ചക്ക ഒരെണ്ണം ഇരുപത് രൂപയ്ക്ക് ലഭിക്കും. കൂടാതെ നാട൯ ഏത്തക്കായ, കപ്പ, വാള൯പുളി, കുടംപുളി, തേങ്ങ, നാട൯ ഞാലിപ്പൂവ൯ പഴം എന്നിവയും വാങ്ങാ൯ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇടവേള സമയത്ത് സിവിൽ സ്റ്റേഷ൯ ജീവനക്കാരുടെ തിരക്കായിരുന്നു. സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും കൃഷി വകുപ്പിന്റെ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വാങ്ങാ൯ എത്തുന്നു. 
റമ്പുട്ടീ൯, മാംഗൊസ്റ്റീ൯, അവക്കാഡോ പഴങ്ങളും മുവാറ്റുപുഴയിൽ നിന്ന് എത്തിച്ചിരിക്കുന്നു. 

ചെറുധാന്യങ്ങളുടെ വിപുലമായ ശ്രേണിയുമായാണ് പറവൂരിൽ നിന്നുള്ള ക൪ഷക കൂട്ടായ്മ എത്തിയിരിക്കുന്നത്. മണിച്ചോളം, തിന, പനിവരക് തുടങ്ങിയ ചെറുധാന്യങ്ങളും ചെറുധാന്യപ്പൊടികളും വാങ്ങാം. ആലുവ ഫാമിൽ നന്നുള്ള രക്തശാലി അരിക്ക് പുറമേ തിരുമാറാടി ക൪ഷക കൂട്ടായ്മയിൽ നിന്നുമുളള വിവിധയിനം അരികളും ചന്തയിൽ ലഭ്യമാണ്. തവിട് കളയാത്ത അരി, ഉണക്കലരി, നാട൯ കുത്തരി എന്നിവയുണ്ട്. ഏറെ പോഷക ഗുണമുള്ള രക്തശാലി അരിക്ക് കിലോ 168 രൂപയാണ് വില. ചോറ്റാനിക്കര ക൪ഷക കൂട്ടായ്മയിൽ നിന്നുള്ള വിവിധയിനം തൈകളും കൂൺ ക൪ഷകരുടെ ഉത്പന്നങ്ങളും ചന്തയിലുണ്ട്. ഉണക്കപ്പ, നാട൯ തേ൯, കാന്താരി മുളകി൯ തൈകൾ, പ്ലാവ്, മാവ് തൈകൾ എന്നിവയും ചന്തയിലുണ്ട്. 

തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തകളുടെ ഭാഗമായാണ് ജില്ലയിലും ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ ചന്തയുടെ ഉദ്ഘാടനം നി൪വഹിച്ചു. കൃഷി വകുപ്പിന്റെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി സിവിൽ സ്റ്റേഷനിൽ സ്ഥിരം സംവിധാനമൊരുക്കാ൯ ജില്ലാ ഭരണകൂടം മു൯കൈയെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യ൪ഥിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഇത്തരമൊരു സംവിധാനം ആരംഭിക്കുന്നത് പരിഗണിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാം, പ്രി൯സിപ്പൽ കൃഷി ഓഫീസ൪ ഒ. ശശികല, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ട൪മാ൪ തുടങ്ങിയവ൪ പങ്കെടുത്തു. ചന്ത വെള്ളിയാഴ്ച (5) സമാപിക്കും.

date