Skip to main content

ഉടമകൾക്ക് ഭൂ വിവരം പരിശോധിക്കാൻ റവന്യു-തദ്ദേശ വകുപ്പുകളുടെ സംയുക്തമായി സൗകര്യമൊരുക്കും

റവന്യു വകുപ്പിന്റെ 'എല്ലാവർക്കും ഭൂമിഎല്ലാ ഭൂമിക്കും രേഖഎല്ലാ സേവനങ്ങളും സ്മാർട്ട്എന്ന ലക്ഷ്യത്തിന്റെ ഭാഗമായ ഡിജിറ്റൽ റീസർവെയുടെ കരട് വിജ്ഞാപനം ഭൂവുടമകൾക്ക് പരിശോധിക്കാനും ആക്ഷേപങ്ങളുന്നയിക്കാനും അവസരം. റവന്യു വകുപ്പിന്റെ 'എന്റെ ഭൂമിപോർട്ടലിൽ രേഖപ്പെടുത്തിയ കരട് രേഖ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ മുഴുവൻ ജനങ്ങളിലും എത്തിക്കാനാണ് പരിപാടി.

ഇതിനായി റവന്യു-തദ്ദേശ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും അധികാരികളുടെ സംയുക്ത യോഗം ഓൺലൈനായി ചേർന്നു. റവന്യു വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ നടന്ന യോഗം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ സർവെ പൂർത്തിയായ വില്ലേജുകളിലെ ഭൂവുടമകൾക്ക് സർവെ അതിരടയാള നിയമത്തിലെ  9(2) കരട് വിജ്ഞാപനം പരിശോധിച്ച് അതിൽ ഏതെങ്കിലും വിധത്തിൽ പരാതി ഉണ്ടെങ്കിൽ അത് എന്റെ ഭൂമി പോർട്ടൽ വഴി ഉന്നയിക്കാൻ അവസരമൊരുക്കുക എന്ന ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികൾ കൂടി ഏറ്റെടുക്കണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ഡിജിറ്റൽ റീ സർവെ നടക്കാനുള്ള ഇടങ്ങളിൽ സർവെ സഭകൾ വിളിച്ചു ചേർത്ത് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള പ്രവർത്തനം നടത്തണമെന്നും യോഗത്തിൽ പങ്കെടുത്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർസെക്രട്ടറിമാർ എന്നിവരോടായി മന്ത്രി നിർദ്ദേശിച്ചു. വാർഡ് അംഗങ്ങൾകുടുംബശ്രീ പ്രവർത്തകർഹരിതകർമമ്മ സേന പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ ദൗത്യം ഏറ്റെടുത്താൽ ഡിജിറ്റൽ റീസർവെ വഴി തയ്യാറാക്കുന്ന ഭൂവിവരം കുറ്റമറ്റതാവുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ യൂണിറ്റുകളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് പുറമെയൂട്യൂബ് ചാനലും ഡിജിറ്റൽ സർവെയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി എം ബി രാജേഷ് നിർദ്ദേശിച്ചു.

ഡിജിറ്റൽ സർവെവിജ്ഞാപനത്തിലെ തെറ്റ് തിരുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും മറ്റുമായി പഞ്ചായത്തുകളിൽ സർവെ ടീമിന്റെ ക്യാമ്പ് ഓഫീസ് തുറക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലാണ് ഡിജിറ്റൽ സർവെ ആരംഭിച്ചത്. ഇതിൽ 185 വില്ലേജുകളും രണ്ടാം ഘട്ടത്തിലെ 238 വില്ലേജുകളിലെ 17 ഇടങ്ങളിലും സർവെ പൂർത്തിയായിക്കഴിഞ്ഞു. സർവെ സഭകളിലും വാർഡ്തല സർവെ ജാഗ്രതാ സമിതികളിലും പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പാകുന്നതോടെ പിശകുരഹിത ഭൂവിവര ശേഖരം കേരളത്തിന് സ്വന്തമാകുമെന്നും റവന്യു മന്ത്രി പറഞ്ഞു.

റവന്യുദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾതദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ കൂടിയായ സർവെ ഡയറക്ടർ സിറാം സാംബശിവ റാവുജില്ലാ കളക്ടർമാർറവന്യുസർവെതദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ഡിജിറ്റൽ സർവെ പൂർത്തിയായ വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ റവന്യുസർവെതദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ജൂലൈ 31നകവും രണ്ടാം ഘട്ടത്തിൽ സർവെ നടക്കുന്ന വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ യോഗം ഓഗസ്റ്റ് 11നകവും അതത് ജില്ലാ കളക്ടർമാർ വിളിച്ചുചേർക്കും.

പി.എൻ.എക്‌സ്. 3134/2024

date