Skip to main content

കടലറിവും കവിതയുമായി ; ഔദ്യോഗികഭാഷാ വാരാചരണത്തിന് സമാപനം

കടലറിവിന്റെ ആഴവും പരപ്പും വ്യക്തമാക്കി മലയാളത്തോടു ചേര്‍ന്നു നിന്നു കടപ്പുറത്തിന്റെ എഴുത്തുകാരന്‍ എ. ആന്‍ഡ്രൂസ്. ഭാഷയോടുള്ള മമത കവിതയാക്കി കവി വാക്കനാട് സുരേഷ്. ഔദ്യോഗിക ഭാഷാ വാരാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം സദസിന് പുതുമയായി.

ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്തു.  പുതുതലമുറയ്ക്ക് ഭാഷയുടെ ആത്മാവ് തിരിച്ചറിയാന്‍ കഴിയാതെവരുന്ന സാഹചര്യത്തില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധിതമാക്കിയ സര്‍ക്കാര്‍ തീരുമാനം ഏറെ പ്രസക്തമാണെന്ന് ജഗദമ്മ ടീച്ചര്‍ പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് അംഗം എന്‍. രവീന്ദ്രന്‍ അധ്യക്ഷനായി. അറേബ്യന്‍ സമുദ്രത്തിന്റെ ഹൃദയത്തുടിപ്പുകള്‍, കടല്‍മുത്ത് തുടങ്ങിയ പുസ്തകങ്ങളുടെ രചയാതാവായ എ. ആന്‍ഡ്രൂസിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് നന്ദിയും പറഞ്ഞു. 

(പി.ആര്‍.കെ.നമ്പര്‍  2535/17)

date