Skip to main content

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 190 പ്രവാസികള്‍ 36 പേർ  ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍

 

 ഷാർജ,  കുവൈറ്റ്,  റിയാദ്,  ഉക്രേൻ,  മസ്കറ്റ്,  ദമാം,  ദോഹ,  ദുബായ്,  ജിദ്ദ, സലാല, ഒമാൻ,  റാസൽഖൈമ എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ,  കണ്ണൂർ,  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി  ഇന്നലെ (ജൂണ്‍ 19) ജില്ലയിലെത്തിയത് 190 പാലക്കാട് സ്വദേശികള്‍.  ഇവരിൽ 36 പേർ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.  154 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 ഷാർജയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 44 പേരിൽ  ആറു പേർ 
ഇൻസ്റ്റിറ്റ്യൂഷനൽ  ക്വാറന്റൈനിൽ പ്രവേശിച്ചു. 38  പേർ  വീടുകളിൽ നിരീക്ഷണത്തിലാണ്.

 കുവൈറ്റിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 13  പേരിൽ  4 പേർ ഇൻസ്റ്റിറ്റ്യൂഷനൽ  ക്വാറന്റൈനിൽ  പ്രവേശിച്ചു. 9 വീട്ടിൽ നിരീക്ഷണത്തിലാണ്.

 റിയാദിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 10 പേരിൽ 7 പേർ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. 3 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്.

 ഉക്രൈനിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 7 പേർ  വീട്ടിൽ നിരീക്ഷണത്തിലാണ്.

 മസ്കറ്റിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പത്ത് പേരിൽ രണ്ടുപേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. എട്ടുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 ദമാമിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 20 പേരിൽ  ഒരാൾ  ഇൻസ്റ്റിറ്റ്യൂഷനൽ  ക്വാറന്റൈനിൽ പ്രവേശിച്ചു. 19  പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 ദോഹയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ നാല് പേരിൽ ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. മൂന്നുപേർ വീടുകൾ നിരീക്ഷണത്തിലാണ്.

 മസ്കറ്റിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 13 പേരിൽ അഞ്ചു പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. 8 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 ഒമാനിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അഞ്ചുപേരിൽ രണ്ടുപേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. മൂന്നുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ദുബായിൽ നിന്നുള്ള 39 പേരും ജിദ്ദയിൽ നിന്നുള്ള 12 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്.

 കണ്ണൂർ അന്താരാഷ്ട്ര 
വിമാനത്താവളത്തിലെത്തിയ ദുബായിൽ നിന്നുള്ള ഒരാളും മസ്കറ്റിൽ നിന്നുള്ള രണ്ടുപേരും  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ   പ്രവേശിച്ചു.  

 റാസൽഖൈമയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്നുപേരിൽ ഒരാൾ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. രണ്ടുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 കുവൈറ്റിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 4 പേരിൽ 2 പേർ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. രണ്ടുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷാർജയിൽ നിന്നുള്ള ഒരാൾ വീട്ടിൽ നിരീക്ഷണത്തിലാണ്. സലാലയിൽ നിന്നുള്ള ഒരു രണ്ടുപേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 1712 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 1712 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 446 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.

 1266 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

date