Skip to main content

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 19 പ്രവാസികള്‍ 13 പേർ  ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍

 

 ഷാർജ,   മസ്കറ്റ്,   ദോഹ,  ദുബായ്,   സലാല,  റാസൽഖൈമ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി  ഇന്നലെ (ജൂണ്‍ 20) ജില്ലയിലെത്തിയത് 19 പാലക്കാട് സ്വദേശികള്‍.  ഇവരിൽ 13 പേർ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.  6 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 ഷാർജയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 6 പേരിൽ അഞ്ചു  പേർ 
ഇൻസ്റ്റിറ്റ്യൂഷനൽ  ക്വാറന്റൈനിൽ പ്രവേശിച്ചു. ഒരാൾ വീട്ടിൽ നിരീക്ഷണത്തിലാണ്.

 മസ്കറ്റിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 4  പേരിൽ   ഒരാൾ  ഇൻസ്റ്റിറ്റ്യൂഷനൽ  ക്വാറന്റൈനിൽ  പ്രവേശിച്ചു. 3 പേർ  വീട്ടിൽ നിരീക്ഷണത്തിലാണ്.

 യു. എ. ഇ യിൽ  നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 2 പേരിൽ ഒരാൾ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. ഒരാൾ വീട്ടിൽ നിരീക്ഷണത്തിലാണ്.

 ദോഹയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരാൾ  വീട്ടിൽ നിരീക്ഷണത്തിലാണ്.

 കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സലാലയിൽ നിന്നുള്ള രണ്ടുപേരും ഷാർജയിൽ നിന്നുള്ള രണ്ടു പേരും റാസൽഖൈമയിൽ നിന്ന് ഉള്ള ഒരാളും ദുബായിൽ നിന്നുള്ള ഒരാളും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. 

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 1731 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 1731 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 459 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.

 1272 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

date