Skip to main content

ശബരിമല സുരക്ഷാ യാത്ര സമാപിച്ചു

 

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ  സുരക്ഷായാത്ര സമാപിച്ചു. പമ്പ മുതല്‍ സന്നിധാനം വരെ ആണ് യാത്ര നടത്തിയത്. പത്തനംതിട്ട മുതല്‍ പമ്പ വരെയുള്ള ശബരിമല റൂട്ടിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാണ് സുരക്ഷായാത്ര സംഘടിപ്പിച്ചത്. തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ആണ് രണ്ടു ദിവസമായി നടക്കുന്ന യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. ആദ്യ ദിവസം പത്തനംതിട്ട മുതല്‍ പമ്പ വരെ ആയിരുന്നു യാത്ര. ആരോഗ്യ വകുപ്പിന്റെ ചുമതലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ എര്‍പെടുത്തും.   ആവശ്യമുള്ള സ്ഥലങ്ങളില്‍ താത്കാലിക ശൗചാലയങ്ങള്‍ സജ്ജീകരിക്കുന്നതും ആവശ്യമാണെന്ന് ബോധ്യപ്പെട്ടു.  മണ്ണിടിച്ചിലിനു സാദ്ധ്യതയുള്ള പ്രദേശങ്ങളിലും  തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ബാരിക്കേഡുകള്‍ നിര്‍മിക്കും. സന്നിധാനത്തേക്ക് പോകുന്ന വഴിയിലെ ഇരുവശത്തേയും കാടുകള്‍ വെട്ടി തളിക്കുന്നതിനും, സന്നിധാനത്തെ ഗ്യാസ് ഗോഡൗണ്‍ പരിശോധിച്ച് സുരക്ഷിത്വം ഉറപ്പാക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് നിര്‍ദേശം നല്‍കി. കുടിവെള്ളത്തിനായി ആവശ്യമായ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. അടൂര്‍ ആര്‍ ഡി ഓ എം എ റഹീം, റാന്നി തഹസില്‍ദാര്‍ കെ.വി രാധാകൃഷ്ണന്‍ നായര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്‍ അഭിലാഷ്, വനം, ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                           (പിഎന്‍പി 3523/18)

date