Skip to main content

ഷർട്ട്‌ സ്റ്റിച്ച് ചെയ്തു നൽകിയതിൽ അപാകത, ടെയ്ലറിങ് സ്ഥാപനം 12,350/- രൂപ നൽകണം*

നിർദ്ദേശിച്ച പ്രകാരം ഷർട്ട് സ്റ്റിച്ച് ചെയ്ത് നൽകാത്ത ടെയ്ലറിംഗ് സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

 

 തൃക്കാക്കര സ്വദേശിയായ തോമസ് ജിമ്മി, കൊച്ചിയിലെ "C Fines Gents & Ladies Tailoring" എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.

 

2023 ആഗസ്റ്റിൽ, ഷർട്ടിന്റെ അളവ് നൽകി പുതിയ ഷർട്ട് തയ്യാറാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരൻ സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ സ്റ്റിച്ച് ചെയ്ത് ലഭിച്ച ഷർട്ടിന്റെ അളവുകൾ തികച്ചും തെറ്റായതിനാൽ അത് ഉപയോഗിക്കാൻ കഴിയാത്തതായിരുന്നുവെന്ന് പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു.

 

ഷർട്ട്‌ ശരിയാക്കി നൽകണമെന്നാവശ്യപ്പെട്ട് 2024 ജനുവരിയിൽ ബന്ധപ്പെട്ടെങ്കിലും എതിർ കക്ഷി സ്ഥാപനം യാതൊരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് അയച്ച നോട്ടീസിനും മറുപടി ലഭിച്ചില്ല. ഇതേത്തുടർന്ന്, താൻ അനുഭവിച്ച മന: ക്ലേശത്തിനും സാമ്പത്തിക നഷ്ടങ്ങൾക്കും പരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

വാഗ്ദാനം ചെയ്തതുപോലെ സേവനം നൽകുന്നതിൽ എതിർകക്ഷി സ്ഥാപനം വീഴ്ച വരുത്തിയതായി ഡിബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വിലയിരുത്തി.

 

 ഷർട്ടിന്റെ തയ്യൽ ചാർജായി നൽകിയ 550/- രൂപയും തുണിയുടെ വിലയായ 1,800/- രൂപയും

മന: കേശത്തിന് നഷ്ടപരിഹാരമായി 5,000 രൂപയും 

കോടതി ചെലവായി 5,000 രൂപയും ഉൾപ്പെടെ 12,350/- രൂപ, 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.

date