Skip to main content

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ

* സ്പെഷ്യാലിറ്റിസൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ശക്തമാക്കുന്നു

ആരോഗ്യ വകുപ്പിന് കീഴിലുള്ള 72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റിസൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ ജില്ലകളിലെ ജില്ലാജനറൽ ആശുപത്രികളിലും കാഞ്ഞങ്ങാട്വൈക്കം എന്നിവിടങ്ങളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾക്കാണ് തസ്തികകൾ അനുവദിച്ചത്. താലൂക്ക്ജില്ലാജനറൽ ആശുപത്രികളിൽ സ്പെഷ്യാലിറ്റിസൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രികളിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കൺസൾട്ടന്റ് തസ്തികയിൽ കാർഡിയോളജി 20ന്യൂറോളജി 9നെഫ്രോളജി 10യൂറോളജി 4ഗ്യാസ്ട്രോഎൻട്രോളജി 1കാർഡിയോ തൊറാസിക് സർജൻ 1അസിസ്റ്റന്റ് സർജൻ 8ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 48ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ 12ജനറൽ സർജറി 9ഗൈനക്കോളജി 9പീഡിയാട്രിക്സ് 3അനസ്തേഷ്യ 21റേഡിയോഡയഗ്‌നോസിസ് 12റേഡിയോതെറാപ്പി 1ഫോറൻസിക് മെഡിസിൻ 5ഓർത്തോപീഡിക്സ് 4ഇഎൻടി 1 എന്നിങ്ങനെയാണ് തസ്തികകൾ അനുവദിച്ചത്. കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ 14 തസ്തികകളും വൈക്കം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ 10 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.

പി.എൻ.എക്സ് 6173/2025

date