Skip to main content

സുമയ്ക്കും കുടുംബത്തിനും  സര്‍ക്കാരിന്റെ കൈത്താങ്ങ്

 

ആറന്മുള എഴിക്കാട് കോളനിയിലെ സുമയ്ക്കും കുടുംബത്തിനും സര്‍ക്കാര്‍ ഒരുക്കുന്ന തണലില്‍ സമാധാനമായി ജീവിക്കാം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് അന്നന്നത്തെ ചെലവിനായി നെട്ടോട്ടമോടുമ്പോഴാണ് പ്രളയം ആകെയുണ്ടായിരുന്ന കിടപ്പാടത്തെ തകര്‍ത്തെറിഞ്ഞത്. പറക്കമുറ്റാത്ത രണ്ട് പെണ്‍മക്കളുമായി എന്ത് ചെയ്യണമെന്നറിയാതെ വിഷമാവസ്ഥയില്‍ കഴിയവേയാണ് സര്‍ക്കാരിന്റെ ഭവന നിര്‍മാണ സഹായം സുമയ്ക്കും കുടുംബത്തിനും കരുത്തേകിയത്.

സര്‍ക്കാരിന്റെ നവകേരള നിര്‍മാണത്തിന്റെ ഭാഗമായി ഇവരുടെ നഷ്ടപ്പെട്ട വീടിന് പകരം പുതിയ വീടിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. വീടിന്റെ ആദ്യഗഡുവായ 90000 രൂപ ലഭിച്ചു. നിര്‍മാണത്തിന്റെ ആദ്യഘട്ടമായി തറകെട്ടി മണ്ണിട്ടു. രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, ബാത്‌റൂം എന്നിവയടങ്ങുന്ന നാല് ലക്ഷം രൂപയുടെ വീടാണ് നിര്‍മിക്കുന്നത്. ഇപ്പോള്‍ താത്കാലികമായി ഷെഡ് കെട്ടിയാണ് സുമയും കുടുംബവും താമസിക്കുന്നത്. പ്രളയത്തില്‍ നഷ്ടപ്പെട്ടു പോയ മക്കളുടെ പുസ്തകം സ്‌കൂളില്‍ നിന്ന് ലഭിച്ചതും ഇവര്‍ക്ക് ആശ്വാസമായി. 

date