Skip to main content
ജില്ലാ വികസന സമിതി യോഗത്തില് എത്തിയ ഡീന് കുര്യാക്കോസ് എം.പി സംസാരിക്കുന്നു.

ലൈഫ് അപ്പീല്‍ ജൂലൈ 31 വരെ അനുവദിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി

 

 

 

ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും  പരിമിതികളും പരിഗണിച്ച് പ്രളയത്തിനിരയായവര്ക്ക് ലൈഫ് പദ്ധതിയില്അപ്പീല്അപേക്ഷ നല്കുന്നതിനുള്ള സമയ പരിധി ജൂലൈ 31 വരെ നീട്ടണമെന്നു ഡീന്കുര്യാക്കോസ് എം.പി ഇന്നലെ കളക്ടറേറ്റില്ചേര്ന്ന ജില്ലാ വികസന സമിതി യോഗത്തില്പ്രമേയത്തിലൂടെ സംസ്ഥാന സര്ക്കാരിനോട് ആവശ്യപ്പെട്ടു.

 

തെരഞ്ഞെടുപ്പിന് ശേഷം നടന്ന ജില്ലാ വികസന സമിതി യോഗത്തില്എത്തിയ എം.പി ജില്ലാ വികസന സമിതിയുടെ സഹായവും പിന്തുണയും ഉണ്ടാകണമൈന്ന് അഭ്യര്ത്ഥിച്ചുകൊണ്ടായിരുന്നു ചര്ച്ചക്ക് തുടക്കം കുറിച്ചത്. അര്ഹരായ കുട്ടികള്ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതില്ബാങ്കുകള്പുലര്ത്തുന്ന വിവേചനം അവസാനിപ്പിക്കാന്പ്രശ്നം സംസ്ഥാന ബാങ്കിംഗ് ഉപദേശക സമിതിയുടെ ശ്രദ്ധയില്പ്പെടുത്താന്ജി്ല്ലാ ലീഡ് ബാങ്ക് മാനേജരോട് എം.പി നിര്ദ്ദേശിച്ചു.

 

 അതോടൊപ്പം പ്രളയത്തില്തകര്ന്നതും അല്ലാത്തതുമായ വീടിന്റെ സംരക്ഷണഭിത്തികള്നിര്മിക്കാന്വേണ്ട നടപടികള്പഞ്ചായത്തുകളുമായി ആലോചിച്ചു തൊഴിലുറപ്പു വഴി നടപ്പിലാക്കാന്എം.പി  നിര്ദ്ദേശിച്ചു. ജില്ലാ കളക്ടര്എച്ച്. ദിനേശന്റെ അധ്യക്ഷതയില്കളക്ട്രേറ്റ് കോണ്ഫറന്സ് ഹാളില്ചേര്ന്ന യോഗത്തില്എംഎല്‍.എമാരായ എസ്. രാജേന്ദ്രന്‍, .എസ് ബിജിമോള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്കെ.കെ.ഷീല എന്നിവര്സംസാരിച്ചു.

 

 ഉപയോഗിക്കാതെയുള്ള സര്ക്കാര്കെട്ടിടങ്ങളെക്കുറിച്ചും പകുതി വഴിയില്എത്തി നില്്ക്കുന്ന പദ്ധതികളെക്കുറിച്ചും 10 ദിവസത്തിനകം ഡി.പി.ഒക്ക് റിപ്പോര്ട്ട് നല്കാന്ജില്ലാ മേധാവികള്ക്ക് നിര്ദ്ദേശം നല്കി. പഞ്ചായത്തിന്റെ അനുമതി വാങ്ങാതെ വകുപ്പുകള്കെട്ടിടങ്ങള്പണിയുന്നത് മൂലമുണ്ടാകുന്ന അപാകതകളാണ്  കെട്ടിടങ്ങള്ക്ക് നമ്പര്നല്കാന്കാലതാമസം വരുത്തുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്യോഗത്തെ അറിയിച്ചു. പ്ലംബിംഗ്, വൈദ്യുതീകരണം എന്നിവയുടെ വിശദമായ കണക്ക് കെട്ടിടനിര്മ്മാണ എസ്റ്റിമേറ്റില്ഉള്പ്പെടുത്താത്തത് പരിഹരിക്കാന്നടപടി സ്വീകരിക്കണമെന്നും പാമ്പാര്ബേസിന്പദ്ധതികളിലെ നിര്മാണ പ്രവര്ത്തികളുടെ പുരോഗതി വിലയിരുത്തി അതിന്റെ ഭാഗമായ ചെങ്കല്ലാര്‍, തലയാര്‍, വട്ടവട പദ്ധതികളുടെ നടത്തിപ്പുകളും നിര്മാണപുരോഗതികളുടെയും നിലവിലെ സ്ഥിതിയും വിശദമാക്കാന്എസ്. രാജേന്ദ്രന്എം.എല്‍. പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. ആനകള്കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നതിനെക്കുറിച്ച് ചര്ച്ച ചെയ്യാന്‍  ജൂലൈ ആറിന് രാവിലെ 11.30ന് മൂന്നാര്പഞ്ചായത്ത് ഓഫീസില്വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കര്ഷക പ്രതിനിധികളുടെയും യോഗം വിളിക്കാന്എം.എല്‍. ജില്ലാകലക്ടറോട് ആവശ്യപ്പെട്ടു.

 

       അച്ഛന് മക്കളോടുള്ള സമീപനമായിരിക്കണം വിദ്യാര്ത്ഥികളുടെ കാര്യത്തില്ചുമതലപ്പെട്ട ഉദ്യോഗസ്ഥര്സ്വീകരിക്കേണ്ടതെന്ന് പട്ടികജാതി പട്ടികവര്ഗ്ഗ വിദ്യാര്ത്ഥികളുടെ ഹോസ്റ്റര്അപര്യാപ്തത ചര്ച്ചക്കെത്തിയപ്പോള്എം.എല്‍. ജീവനക്കാരെ ഓര്മ്മിപ്പിച്ചു. ജില്ലയിലെ കുട്ടികള്ക്ക് പി.എസ്.സി കോച്ചിങ്ങ് ക്ലാസ്സുകള്ആരംഭിക്കുന്നതിനുള്ള പദ്ധതികള്നടപ്പ് വര്ഷം നടപ്പിലാക്കുമെന്ന് .റ്റിഡി.പി പ്രോജക്ട് ഓഫീസര്അറിയിച്ചു.

 

       ഇടമലക്കുടിയില്പ്രളയത്തില്വീട് നഷ്ടപ്പെട്ട 16 പേരും വീട് ഭാഗീകമായി തകര്ന്ന 25 പേരുമുണ്ട്. ഇവര്ക്ക് നിരാക്ഷേപ സാക്ഷ്യപത്രം  നല്കുന്നത് സംബന്ധിച്ച്   പ്രദേശം പൂര്ണമായും റിസേര്വ് വനപ്രദേശമായതിനാല്‍  പഞ്ചായത്തിലെ ജനങ്ങള്ക്ക് സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്നിരാക്ഷേപ സാക്ഷ്യപത്രം നല്കാനാവില്ലയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്അറിയിച്ചു.

 

 പെരിയാര്പീരുമേട് മോഡല്വില്ലേജിന്റെ നിര്മാണ പ്രവര്ത്തനങ്ങള്പൂര്ത്തിയായിട്ടുണ്ട് എന്ന് ജില്ലാ നിര്മിതി പ്രോജക്ട് ഓഫീസര്അറിയിച്ചു. ജില്ലയിലെ കുട്ടികള്ക്ക് പി.എസ്.സി കോച്ചിങ്ങ് ക്ലാസ്സുകള്ആരംഭിക്കുന്നതിനുള്ള പദ്ധതികള്നടപ്പ് വര്ഷം നടപ്പിലാക്കുമെന്ന് .റ്റിഡി.പി പ്രോജക്ട് ഓഫീസര്അറിയിച്ചു.

 

 ഇടമലക്കുടിയില്പ്രളയത്തില്വീട് നഷ്ടപ്പെട്ട 16 പേരും വീട് ഭാഗീകമായി തകര്ന്ന 25 പേരുമുണ്ട്. ഇവര്ക്ക് നിരാക്ഷേപ സാക്ഷ്യപത്രം  നല്കുന്നത് സംബന്ധിച്ച്  ആവശ്യമായ നടപടികള്സ്വീകരിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശം പൂര്ണമായും റിസര്വ് വനപ്രദേശമായതിനാലും  പഞ്ചായത്തിലെ ജനങ്ങള്ക്ക് സ്വന്തമായി ഭൂമി ഇല്ലാത്തതിനാലുംല്നിരാക്ഷേപ സാക്ഷ്യപത്രം നല്കാനാവില്ലെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്യോഗത്തില്അറിയിച്ചു.

 

 ബി.എസ്.എന്‍.എല്ലിന്റെ സാമ്പത്തിക പ്രശ്നം മൂലം പുതിയ ടവറുകള്സ്ഥാപിക്കുന്നതിന് തടസ്സമുണ്ടെന്നും മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള ബി.എസ്.എന്‍.എല്സര്വീസുകള്കൂടുകല്മെച്ചപ്പെടുത്തുന്നതിനായി മികച്ച പരിശ്രമങ്ങള്നടത്തുന്നുണ്ടെന്നും ബി.എസ്.എന്‍.എല്ഡിവിഷണല്എഞ്ചിനീയര്അറിയിച്ചു.

 

 കുയിലിമല സിവില്സ്റ്റേഷനിലെ ജീവനക്കാര്ക്കായി രാവിലെയും വൈകുന്നേരവും തൊടുപുഴയില്‍  നിന്നും തിരിച്ചും പ്രത്യേക കെ എസ് ആര്ടി സി ബസ് സര്വീസ് ആരംഭിക്കണമെന്നു യോഗം നിര്ദേശിച്ചു.

 

 സിവില്സ്റ്റേഷന്കോമ്പൗണ്ട് ഹരിതാഭമാക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനും ജീവനക്കാര്സഹകരിക്കണം. ഉപയോഗശൂന്യമായ പേനകള്നിക്ഷേപിക്കാന്വേസ്റ്റ്ബിന്സ്ഥാപിക്കാനും ഒാഫീസ് കാര്യങ്ങള്ക്ക് നിര്ബന്ധമായും മലയാള ഭാഷ ഉപയോഗിക്കണമെന്നും യോഗത്തില്തീരുമാനമായിയോഗത്തില്വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, പ്രതിനിധികള്തുടങ്ങിയവര്പങ്കെടുത്തു.

 

 

 

date